നരന്‍ എന്നും എന്റെ പ്രിയപ്പെട്ടവന്‍; ഓര്‍മ്മ പങ്കുവെച്ച് സാജന്‍ സൂര്യ

മലയാള സീരിയല്‍ പ്രേക്ഷകരുടെ സൂപ്പര്‍ താരമാണ് സാജന്‍ സൂര്യ കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണന്‍ അങ്ങനെ നീളുന്നു അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങള്‍ ധാരാളമുണ്ട്. അവയില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മറ്റൊരു കഥാപാത്രം കൂടെയുണ്ട്, ഭാര്യ സീരിയലിലെ നരന്‍. വാക്കത്തി നരന്‍ എന്ന് ഇരട്ടപ്പേരുള്ള വില്ലത്തരമുള്ള ഒരു കഥാപാത്രം.

വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ ഇന്‍സ്‌റാഗ്രാമില്‍ സാജന്‍ നരനെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പുതുക്കിയിരിക്കുകയാണ്. ഒരു ആരാധകന്‍ അയച്ചുകൊടുത്ത വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് സാജന്‍ തന്റെ പ്രിയ കഥാപാത്രത്തെ വീണ്ടും ഓര്‍മ്മിച്ചത്.

‘നരന്‍ എന്നും എന്റെ പ്രിയപ്പെട്ട കഥാപാത്രമായിരിക്കും , ശ്രീ.പ്രദീപ് പണിക്കര്‍ എനിക്കു നല്കിയ ഭാഗ്യമാണ് കുങ്കുമപ്പൂവിലെ മഹേഷും ഭാര്യയിലെ നരനും. രണ്ടും ഏഷ്യാനെറ്റ് കുടുംബത്തില്‍. ഇപ്പോ ഇത് ചെയ്തു തന്ന് ഓര്‍മ്മിപ്പിച്ച പ്രിയ കൂട്ടുകാരി നന്ദി,’ സാജന്‍ എഴുതി.

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഭാര്യ. സാജന് പുറമെ, റോണ്‍സണ്‍ വിന്‍സെന്റ്, മൃദുല വിജയ്, രാജേഷ് ഹെബ്ബാര്‍ എന്നിവരായിരുന്നു സീരിയലിലെ മറ്റു അഭിനേതാക്കള്‍.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി