സായ്കുമാറിനെ നശിപ്പിക്കാന്‍ കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍; ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍

‘മക്കള്‍ മാഹത്മ്യം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മുകേഷുമായിരുന്നു നായകന്മാരായി ആദ്യം തീരുമാനിച്ചത്. ആ സമയത്ത് സുരേഷ് ഗോപിയ്ക്ക് വളയം എന്ന സിനിമ വന്നു.
പിന്നീട് സുരേഷ് ഗോപിയുടെ സ്ഥാനത്ത് ഈ വേഷം ചെയ്തത് സായ് കുമാറാണ്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പോള്‍സണ്‍.

ആ സമയത്ത് സായി കുമാറിന്റെ കൂടെ പത്ത് പന്ത്രണ്ട് പേരുണ്ടാകും. ശരിക്കും അദ്ദേഹത്തെ നശിപ്പിക്കാന്‍ വേണ്ടി കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍.

ഷൂട്ടിങ്ങിന് വരാതെ റൂമെടുത്ത് വെള്ളമടിയുമൊക്കെയായി ഇരിക്കും. അന്ന് സായിയ്ക്ക് കുറേ പടമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനില്‍ പ്രശ്നങ്ങളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞെങ്കിലും സിദ്ദിഖ് സായിയെ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.

ഇത് പോള്‍സന്റെ സിനിമയാണ്, സായിയ്ക്ക് ഭാര്യയുമായി വരാം, കൂടെ ഇതുപോലെയുള്ളവരെ കൊണ്ട് വരരുതെന്ന് കണ്ടീഷന്‍സ് വെച്ചു. കൂട്ടുകാരെന്നും ഉണ്ടാവാനും പാടില്ല, കൃത്യ സമയത്ത് ലൊക്കേഷനില്‍ ആളുണ്ടാവുകയും വേണം. ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വരാമെന്ന് സമ്മതിച്ചു.

കാരണം പുള്ളിയുടെ ആദ്യ പടം എന്റെ കൂടെ ആയിരുന്നത് കൊണ്ട് സമ്മതിക്കുകയായിരുന്നു. ് പോള്‍സന്‍ വ്യക്തമാക്കുന്നു.

Latest Stories

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്