സായ്കുമാറിനെ നശിപ്പിക്കാന്‍ കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍; ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍

‘മക്കള്‍ മാഹത്മ്യം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മുകേഷുമായിരുന്നു നായകന്മാരായി ആദ്യം തീരുമാനിച്ചത്. ആ സമയത്ത് സുരേഷ് ഗോപിയ്ക്ക് വളയം എന്ന സിനിമ വന്നു.
പിന്നീട് സുരേഷ് ഗോപിയുടെ സ്ഥാനത്ത് ഈ വേഷം ചെയ്തത് സായ് കുമാറാണ്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പോള്‍സണ്‍.

ആ സമയത്ത് സായി കുമാറിന്റെ കൂടെ പത്ത് പന്ത്രണ്ട് പേരുണ്ടാകും. ശരിക്കും അദ്ദേഹത്തെ നശിപ്പിക്കാന്‍ വേണ്ടി കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍.

ഷൂട്ടിങ്ങിന് വരാതെ റൂമെടുത്ത് വെള്ളമടിയുമൊക്കെയായി ഇരിക്കും. അന്ന് സായിയ്ക്ക് കുറേ പടമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനില്‍ പ്രശ്നങ്ങളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞെങ്കിലും സിദ്ദിഖ് സായിയെ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.

ഇത് പോള്‍സന്റെ സിനിമയാണ്, സായിയ്ക്ക് ഭാര്യയുമായി വരാം, കൂടെ ഇതുപോലെയുള്ളവരെ കൊണ്ട് വരരുതെന്ന് കണ്ടീഷന്‍സ് വെച്ചു. കൂട്ടുകാരെന്നും ഉണ്ടാവാനും പാടില്ല, കൃത്യ സമയത്ത് ലൊക്കേഷനില്‍ ആളുണ്ടാവുകയും വേണം. ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വരാമെന്ന് സമ്മതിച്ചു.

കാരണം പുള്ളിയുടെ ആദ്യ പടം എന്റെ കൂടെ ആയിരുന്നത് കൊണ്ട് സമ്മതിക്കുകയായിരുന്നു. ് പോള്‍സന്‍ വ്യക്തമാക്കുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം