കുറച്ചു ചേച്ചിമാര്‍ വന്ന് ചോദിച്ചു, ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്ന്, എന്നാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്: റോഷന്‍ ബഷീര്‍

ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. തന്നെ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ പേരിലാണ് എന്ന് തുറന്നു പറയുകയാണ് താരം. ദൃശ്യം റിലീസ് ചെയ്ത സമയത്ത് നടന്ന രസകരമായ ഒരു സംഭവമാണ് റോഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

താനിപ്പോഴും ഓര്‍ക്കുന്നുണ്ട്, ദൃശ്യം റിലീസ് ചെയ്ത ദിവസം, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയ കുറച്ചു ചേച്ചിമാര്‍ അടുത്തു വന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്നു ചോദിച്ചു. അവരൊക്കെ സിനിമയെ അത്ര ഇന്‍വോള്‍വ്ഡ് ആയി സമീപിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ കഥാപാത്രം ഏറ്റു എന്നാണല്ലോ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞ് താനൊരിക്കല്‍ ജീത്തു സാറിനോട് പറഞ്ഞു, ഇതില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ മൊത്തം താനുള്ള ഒരു ഫീലാണ് തോന്നിയതെന്ന്. ഇനി മൂന്നാം ഭാഗം ഇറങ്ങിയാലും ചിലപ്പോള്‍ വരുണ്‍ പ്രഭാകര്‍ അതിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ഒരു നടനെന്ന രീതിയില്‍ തന്റെ നില്‍നില്‍പ്പിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചിത്രമാണ് ദൃശ്യം. തമിഴിലും തെലുങ്കിലും തനിക്ക് അവസരങ്ങള്‍ തന്നത് ദൃശ്യമാണ്.

തമിഴിലും തെലുങ്കിലും ദൃശ്യം റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അവസരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഭാഷകളിലും ആറോളം ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. എന്നാല്‍ ഒരു നടനെന്ന രീതിയില്‍ ദൃശ്യം തനിക്ക് മുന്നിലൊരു ചലഞ്ച് കൂടി വെയ്ക്കുന്നുണ്ട്. ഇനി അതിനും അപ്പുറത്തു നില്‍ക്കുന്ന ഒരു കഥാപാത്രം ചെയ്താല്‍ മാത്രമേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ പറ്റൂ. അത്തരം നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍ എന്നും റോഷന്‍ പറഞ്ഞു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി