കുറച്ചു ചേച്ചിമാര്‍ വന്ന് ചോദിച്ചു, ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്ന്, എന്നാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്: റോഷന്‍ ബഷീര്‍

ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. തന്നെ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ പേരിലാണ് എന്ന് തുറന്നു പറയുകയാണ് താരം. ദൃശ്യം റിലീസ് ചെയ്ത സമയത്ത് നടന്ന രസകരമായ ഒരു സംഭവമാണ് റോഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

താനിപ്പോഴും ഓര്‍ക്കുന്നുണ്ട്, ദൃശ്യം റിലീസ് ചെയ്ത ദിവസം, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയ കുറച്ചു ചേച്ചിമാര്‍ അടുത്തു വന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്നു ചോദിച്ചു. അവരൊക്കെ സിനിമയെ അത്ര ഇന്‍വോള്‍വ്ഡ് ആയി സമീപിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ കഥാപാത്രം ഏറ്റു എന്നാണല്ലോ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞ് താനൊരിക്കല്‍ ജീത്തു സാറിനോട് പറഞ്ഞു, ഇതില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ മൊത്തം താനുള്ള ഒരു ഫീലാണ് തോന്നിയതെന്ന്. ഇനി മൂന്നാം ഭാഗം ഇറങ്ങിയാലും ചിലപ്പോള്‍ വരുണ്‍ പ്രഭാകര്‍ അതിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ഒരു നടനെന്ന രീതിയില്‍ തന്റെ നില്‍നില്‍പ്പിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചിത്രമാണ് ദൃശ്യം. തമിഴിലും തെലുങ്കിലും തനിക്ക് അവസരങ്ങള്‍ തന്നത് ദൃശ്യമാണ്.

തമിഴിലും തെലുങ്കിലും ദൃശ്യം റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അവസരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഭാഷകളിലും ആറോളം ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. എന്നാല്‍ ഒരു നടനെന്ന രീതിയില്‍ ദൃശ്യം തനിക്ക് മുന്നിലൊരു ചലഞ്ച് കൂടി വെയ്ക്കുന്നുണ്ട്. ഇനി അതിനും അപ്പുറത്തു നില്‍ക്കുന്ന ഒരു കഥാപാത്രം ചെയ്താല്‍ മാത്രമേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ പറ്റൂ. അത്തരം നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍ എന്നും റോഷന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി