കുറച്ചു ചേച്ചിമാര്‍ വന്ന് ചോദിച്ചു, ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്ന്, എന്നാല്‍ എനിക്ക് സന്തോഷമാണ് തോന്നിയത്: റോഷന്‍ ബഷീര്‍

ദൃശ്യം സിനിമയിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് റോഷന്‍ ബഷീര്‍. തന്നെ ഇപ്പോഴും ആളുകള്‍ തിരിച്ചറിയുന്നത് ആ പേരിലാണ് എന്ന് തുറന്നു പറയുകയാണ് താരം. ദൃശ്യം റിലീസ് ചെയ്ത സമയത്ത് നടന്ന രസകരമായ ഒരു സംഭവമാണ് റോഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

താനിപ്പോഴും ഓര്‍ക്കുന്നുണ്ട്, ദൃശ്യം റിലീസ് ചെയ്ത ദിവസം, ഇന്റര്‍വെല്ലിന് പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ സിനിമ കാണാനെത്തിയ കുറച്ചു ചേച്ചിമാര്‍ അടുത്തു വന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ മോനേ? എന്നു ചോദിച്ചു. അവരൊക്കെ സിനിമയെ അത്ര ഇന്‍വോള്‍വ്ഡ് ആയി സമീപിച്ചതു കണ്ടപ്പോള്‍ സന്തോഷം തോന്നി. ആ കഥാപാത്രം ഏറ്റു എന്നാണല്ലോ അവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

ദൃശ്യം രണ്ടാം ഭാഗം ഇറങ്ങി കഴിഞ്ഞ് താനൊരിക്കല്‍ ജീത്തു സാറിനോട് പറഞ്ഞു, ഇതില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയില്‍ മൊത്തം താനുള്ള ഒരു ഫീലാണ് തോന്നിയതെന്ന്. ഇനി മൂന്നാം ഭാഗം ഇറങ്ങിയാലും ചിലപ്പോള്‍ വരുണ്‍ പ്രഭാകര്‍ അതിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. ഒരു നടനെന്ന രീതിയില്‍ തന്റെ നില്‍നില്‍പ്പിന് ഏറെ ഗുണം ചെയ്തിട്ടുള്ള ചിത്രമാണ് ദൃശ്യം. തമിഴിലും തെലുങ്കിലും തനിക്ക് അവസരങ്ങള്‍ തന്നത് ദൃശ്യമാണ്.

തമിഴിലും തെലുങ്കിലും ദൃശ്യം റീമേക്ക് ചെയ്തപ്പോള്‍ അതില്‍ അവസരം ലഭിച്ചു. തുടര്‍ന്ന് രണ്ട് ഭാഷകളിലും ആറോളം ചിത്രങ്ങളില്‍ അഭിനയിക്കാനും സാധിച്ചു. എന്നാല്‍ ഒരു നടനെന്ന രീതിയില്‍ ദൃശ്യം തനിക്ക് മുന്നിലൊരു ചലഞ്ച് കൂടി വെയ്ക്കുന്നുണ്ട്. ഇനി അതിനും അപ്പുറത്തു നില്‍ക്കുന്ന ഒരു കഥാപാത്രം ചെയ്താല്‍ മാത്രമേ ആ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ പറ്റൂ. അത്തരം നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍ എന്നും റോഷന്‍ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു