ബിജെപി എന്നും കൂടെ നിന്നിട്ടുണ്ട്, സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആര്‍എല്‍വി രാമകൃഷ്ണന്‍

സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോള്‍ ഒഴിവായത് അതേലദിവസം മറ്റൊന്ന് ഏറ്റുപോയത് കൊണ്ടാണ് ഒഴിവായതെന്ന് ആഎല്‍വി വ്യക്തമാക്കി. ‘കുരുവിപാപ്പ’ എന്ന സിനിമ കാണാന്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

കറുത്ത നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട തന്‍ഹ ഫാത്തിമ എന്ന പെണ്‍കുട്ടി നായികയായ ചിത്രമാണ് കുരുവിപാപ്പ. തന്‍ഹ ഫാത്തിമയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് ആര്‍എല്‍വി സിനിമ കാണാനെത്തിയത്. ഐക്യദാര്‍ഢ്യത്തോടെ എന്ന കുറിപ്പോടെ രാമകൃഷ്ണന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആര്‍എല്‍വിക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുകയും ചെയ്തു.

ഇതിനിടെയാണ് സുരേഷ് ഗോപി വിളിച്ചപ്പോള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാതിരുന്നതിനെ കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ സംസാരിച്ചത്. അദ്ദേഹവുമായുള്ള ഫോണ്‍സംഭാഷണം ഒരു റിപ്പോര്‍ട്ടറുടെ ഫോണില്‍ നിന്നായിരുന്നു.

സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോര്‍ട്ടര്‍ തന്നെയാണ് ലൗഡ് സ്പീക്കറില്‍ ഇട്ടത്. കുറെക്കാലത്തിന് ശേഷമാണ് ഒരു സിനിമാ നടനുമായി സംസാരിക്കുന്നത്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജില്‍ പോയത് കെഎസ്‌യുവിന്റെ ക്ഷണം അനുസരിച്ചാണ്. ബിജെപിയും കൂടെ നിന്നിട്ടുണ്ട് എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, കലാമണ്ഡലം സത്യഭാമയുടെ വംശീയ-ജാതീയ അധിക്ഷേപത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് എത്തിയത്. രാഷ്ട്രീയ-സാമൂഹിക-സിനിമ മേഖലയിലെ പ്രമുഖര്‍ വിഷയത്തില്‍ ആര്‍എല്‍വിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍