ഗൗതം വാസുദേവ് ​​മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു: ഋതു വർമ്മ

പ്രഖ്യാപിച്ച അന്നുമുതൽ തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു ഗൗതം മേനോൻ സംവിധാനം സംവിധാനം ചെയ്ത് ധ്രുവനച്ചത്തിരം. വിക്രം നായകനാവുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിനായകനാണ് വില്ലനായി എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. 2016 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

എന്നാൽ സിനിമപ്രേമികളെ നിരാശരാക്കികൊണ്ട് സിനിമയുടെ റിലീസ് വൈകി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവാൻ ഉണ്ടെന്നായിരുന്നു അന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. പിന്നീട് സിനിമയെ കുറിച്ച് യാതൊരുവിധ അപ്ഡേറ്റുകളും പുറത്തുവരാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് തന്നെയാണ് ആരാധകർ കരുതിയത്.

എന്നാൽ 2023 നവംബർ 24ന് ചിത്രത്തിന്റെ റിലീസ് തിയ്യതി നിശ്ചയിക്കുകയും, ട്രെയ്ലർ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീ നീണ്ടു പോകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നായിക ഋതു വർമ്മ. ചിത്രത്തിന്റെ റിലീസ് തുടർച്ചയായി മാറ്റിവെക്കുന്നത് നിരാശപ്പെടുത്തുന്നതാണെന്നാണ് ഋതു വർമ്മ പറയുന്നത്.

“ധ്രുവനച്ചത്തിരത്തിൻ്റെ റിലീസ് തുടർച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു. ഇത് ശരിക്കും ഒരു മികച്ച ചിത്രമാണ്, ഗൗതം സാറിൻ്റെ മിടുക്ക് ഒരിക്കൽ കൂടി കാണാൻ പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. ഗൗതം വാസുദേവ് ​​മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് തൻ്റെ സ്വപ്നമായിരുന്നു.” എന്നാണ് ഋതു വർമ്മ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്

ഐശ്വര്യ രാജേഷ്, സിമ്രാൻ, ദിവ്യദർശിനി, രാധിക ശരത്കുമാർ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും തന്നെ ഇതുവരെ സംവിധായകനോ അണിയറപ്രവർത്തകരോ പുറത്തുവിട്ടിട്ടില്ല.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”