24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു, ഭൂമിയില്‍ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ് ഞാന്‍..; വിക്രത്തിനൊപ്പം ഋഷഭ് ഷെട്ടി

താന്‍ സിനിമയിലേക്ക് വരാന്‍ പ്രചോദനമായ വ്യക്തികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രം ആണെന്ന് കന്നഡ താരവും സംവിധായകനുമായ ഋഷഭ് ഷെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി.

‘തങ്കലാന്‍’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിക്രം ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ഈ കൂടിക്കാഴ്ച നടന്നത്. വിക്രത്തെ കണ്ട ശേഷം ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താന്‍ ആണെന്ന് തോന്നുകയാണ് എന്നാണ് ഋഷഭ് താരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”നടന്‍ ആവാനുള്ള എന്റെ യാത്രയില്‍ എപ്പോഴും പ്രചോദനമായിരുന്നത് വിക്രം സാര്‍ ആയിരുന്നു. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ ആരാധനാമൂര്‍ത്തിയെ ഇന്ന് നേരില്‍ക്കാണുമ്പോള്‍ തോന്നുന്നത് ഭൂമിയിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി ഞാന്‍ ആണെന്നാണ്. എന്നെ പോലുള്ള നിരവധി നടന്മാര്‍ക്ക് പ്രചോദനമാകുന്നതിന് നന്ദി.”

”തങ്കലാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ലവ് യു” എന്നാണ് ഡ്രീം കം ട്രൂ, തങ്കലാന്‍ എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം ഋഷഭ് ഷെട്ടി കുറിച്ചത്. അതേസമയം, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ വിക്രത്തിന്റെതായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രം.

സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തങ്കലാന്റെ പ്രമേയം. ഓഗസ്റ്റ് 15ന് ആണ് ചിത്രത്തിന്റെ റിലീസ്. നിലവില്‍ ‘കാന്താര’യുടെ രണ്ടാം ഭാഗം ഒരുക്കാന്‍ പോവുകയാണ് ഋഷഭ് ഷെട്ടി. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴ് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ