നിറവയറിലും സാരി ഉടുക്കണം, ഇരുപത്തിയഞ്ച് പിന്നും കുത്തണം, ഭര്‍ത്താവിന്റെ നിബന്ധന കാരണം ഡിവോഴ്‌സിനെ കുറിച്ച് ചിന്തിച്ചു: രശ്മി അനില്‍

ഭര്‍ത്താവിന്റെ ദേഷ്യം കാരണം ഡിവോഴ്‌സിനെ കുറിച്ച് ചിന്തിക്കാറുണ്ടെന്ന് നടിയും അവതാരകയുമായ രശ്മി സോമന്‍. താന്‍ സാരി അല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് നടി പറയുന്നു. നിറവയറിലും സാരി ഉടുക്കണമെന്ന നിര്‍ബന്ധമായിരുന്നു എന്നാണ് രശ്മി പണം തരും പടം എന്ന ഷോയില്‍ പറയുന്നത്.

ഭര്‍ത്താവിനൊപ്പമാണ് രശ്മി ഷോയില്‍ എത്തിയത്. 2006ല്‍ ആയിരുന്നു തങ്ങളുടെ കല്യാണം. ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഇഷ്ടമായിരുന്നില്ല. സാരി ഉടുക്കുന്നതാണ് ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം.

ഒന്നും എവിടെയും കാണാന്‍ പാടില്ല. മോളെ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നു. പക്ഷേ പുള്ളി സമ്മതിക്കത്തില്ല. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യം.

ഇങ്ങനെ ആക്കി എടുക്കാന്‍ ഞാന്‍ പെട്ട പാട് പറയാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണ്. കുറച്ച് സ്നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്നേഹമാണ്. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും.

ഇടയ്ക്ക് ഡിവോഴ്സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകുമോന്ന് തോന്നുന്നില്ലായിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. കൊച്ച് ആയി പോയില്ലേ, ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് താന്‍ ചിന്തിച്ചത്. പിന്നെ അദ്ദേഹം എന്ത് പറയുന്നതൊക്കെ താന്‍ അനുസരിച്ച് തുടങ്ങി.

ഇപ്പോള്‍ താന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരിക്കല്‍ തങ്ങള്‍ തമ്മില്‍ വലിയ വഴക്കായി. അന്ന് താന്‍ തന്റെ വീട്ടില്‍ പോവുമെന്നാണ് അമ്മായിയമ്മ വരെ കരുതിയത്. പക്ഷേ ആളുടെ ദേഷ്യം പെട്ടെന്ന് പോവുമെന്ന് അറിയാവുന്നത് കൊണ്ട് അവിടെ തന്നെ തുടരുകയായിരുന്നു എന്നാണ് രശ്മി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക