സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമുണ്ടാക്കി, 'നായര്‍' എന്ന വാക്കിന് വിലക്ക്..; വെളിപ്പെടുത്തി രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ അധികം ശ്രദ്ധ നേടാതെ പോയ സിനിമകളിലൊന്നാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം മെയ് 16ന് ആയിരുന്നു തിയേറ്ററില്‍ എത്തിയത്. എങ്കിലും ചിത്രം നിരൂപകശ്രദ്ധ നേടിയിരുന്നു.

സിനിമയില്‍ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് നടന്‍ സുധീഷ് അവതരിപ്പിച്ച സുധാകരന്‍ നാഹര്‍. പേരില്‍ നായര്‍ എന്ന് ചേര്‍ക്കുന്നതിന് പകരം നാഹര്‍ എന്നാക്കി മാറ്റിയത് സെന്‍സര്‍ ബോര്‍ഡ് പ്രശ്‌നമാക്കിയതു കൊണ്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് രതീഷ് ബാലകൃഷ്ണൻ പ്രതികരിച്ചത്. സിനിമയ്ക്ക് തിരുത്തലോടുകൂടി യു സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. സെന്‍സറിംഗ് സമയത്ത്, ഏകദേശം 1 മിനിറ്റും 25 സെക്കന്‍ഡുള്ള സീന്‍ തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.

നായര്‍ എന്ന ജാതി പേര് സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് ഒരു പ്രശ്‌നമാക്കിയതിനാലാണ് ഞങ്ങള്‍ അത് നാഹര്‍ എന്നാക്കിയത്. എന്നാല്‍ നിങ്ങള്‍ സിനിമ കണ്ടാല്‍ മനസിലാകും ഞങ്ങള്‍ ഏത് പേരാണ് അല്ലെങ്കില്‍ ജാതിയാണ് പരാമര്‍ശിക്കുന്നതെന്ന് വളരെ വ്യക്തമാണ്.

അപ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത്, അത് കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയാണിത്. ജാതികളുടെ പേരിടാതെ അതേ കുറിച്ച് എങ്ങനെ പറയും എന്നാണ് ബാലകൃഷ്ണൻ പൊതുവാള്‍ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ