കരിയര്‍ ആരംഭിച്ചത് മുതല്‍ വെറുപ്പും ട്രോളുകളും, ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കുന്നത് ഹൃദയം തകര്‍ക്കുന്നു: രശ്മിക

താന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ തന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നത് ഹൃദയം തകര്‍ക്കുന്നുവെന്ന് രശ്മിക മന്ദാന. അഭിമുഖങ്ങളില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തനിക്കെതിരെ തിരിയുന്നതായി കണ്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ തനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്‌തേക്കും എന്നാണ് രശ്മിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. എല്ലാവരോടും ദയ കാണിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്.

രശ്മികയുടെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് നാളുകളായി ചില കാര്യങ്ങള്‍ എന്നെ അലട്ടുന്നു, എനിക്ക് അതിന് ഒരു മറുപടി പറയാന്‍ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറയേണ്ട ഒരു കാര്യം ആയിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചത് മുതല്‍ എനിക്ക് ഒരുപാട് വെറുപ്പ് നേടേണ്ടി വന്നിട്ടുണ്ട്. ധാരാളം ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു. ഞാന്‍ തിരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം.

ഞാന്‍ എല്ലാവരുടെയും ‘കപ്പ് ഓഫ് ടീ’ അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്‌നേഹിക്കപ്പെടില്ലെന്നും ഞാന്‍ മനസിലാക്കുന്നു. അതിനര്‍ത്ഥം നിങ്ങള്‍ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്നെ പുറത്താക്കാം എന്നല്ല. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്ത ജോലിയില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷമാണ് ഞാന്‍ നോക്കാറുള്ളത്. നിങ്ങള്‍ക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പരമാവധി ശ്രമിക്കാറുള്ളത്.

ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ അത് എന്റെ ഹൃദയം തകര്‍ക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ എനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്‌തേക്കാം.

സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാല്‍ മോശമായ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് വളരെക്കാലമായി അത് അവഗണിക്കാന്‍ ഞാന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹവും ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ നിരന്തര സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാന്‍ എനിക്ക് ധൈര്യം നല്‍കുന്നതും. എനിക്ക് ചുറ്റുമുള്ള എല്ലാവരോടും, ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാന്‍ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്‌നേഹം മാത്രമേയുള്ളൂ. ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മള്‍ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക