ഫെയ്‌സ്ബുക്ക് 'ഫ്രണ്ട്സ്' എന്നത് പലപ്പോഴും ഒരു മിത്താണ്..: രമേശ് പിഷാരടി

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ‘മിത്ത് വിവാദം’ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മറ്റൊരു ‘മിത്തു’മായി നടന്‍ രമേശ് പിഷാരടി. ഫെയ്‌സ്ബുക്ക് ഫ്രണ്ട്സ് എന്നത് പലപ്പോഴും ഒരു മിത്താണ് എന്നാണ് നടന്‍ പറയുന്നത്. ഇന്ന് ഫെയ്‌സ്ബുക്ക് മതപരവും കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് വേണ്ടിയുള്ള കൊലവിളികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നടന്‍ പറയുന്നു.

രമേശ് പിഷാരടിയുടെ കുറിപ്പ്:

ഫെയ്‌സ്ബുക്ക് ‘ഫ്രണ്ട്സ്’ എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികള്‍ കൊണ്ടും തര്‍ക്കങ്ങള്‍ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങള്‍ക്ക് വേണ്ടി ആയിരുന്നു ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. ചങ്ങാത്തം നിലനിര്‍ത്താന്‍, നിര്‍മിക്കാന്‍, വീണ്ടെടുക്കാന്‍.. അങ്ങനെ പലതിനും…

എന്നാല്‍ ഫെയ്‌സ്ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്‌കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും സ്‌നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്. ഫെയ്‌സ്ബുക്ക് സൗഹൃദങ്ങള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി