ഇത് തെരഞ്ഞെടുപ്പ് സമയമാണ്, ശ്വാസം വിടാന്‍ പോലും പേടിയാണ്: രജനികാന്ത്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്ക് മാധ്യമങ്ങളോടും പൊതുവേദികളിലും സംസാരിക്കാൻ ഭയമാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത്. ചെന്നൈയിൽ ആശുപത്രി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് രജനികാന്ത് പ്രതികരിച്ചത്.

“മുന്‍പ് എവിടെയാണ് കാവേരി ആശുപത്രി എന്ന് ചോദിച്ചാല്‍ കമല്‍ഹാസന്റെ വീടിന് അടുത്താണ് എന്നാണ് ആളുകള്‍ പറയുക, ഇപ്പോള്‍ കമല്‍ഹാസന്റെ വീട് എവിടെയാണ് എന്ന് ചോദിച്ചാല്‍ കാവേരി ആശുപത്രിക്ക് അടുത്താണെന്ന് പറയും.

മാധ്യമങ്ങളും ആങ്ങനെ തന്നെയാണ്. ഇതൊക്കെ വെറുതെ പറയുന്നതാണ്. രജനീകാന്ത് കമല്‍ ഹാസനുമായി പ്രശ്നത്തിലാണെന്ന് എഴുതരുത്. ഇവിടെ വന്ന് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ രണ്ട് വാക്ക് പറയാന്‍ പറഞ്ഞതുകൊണ്ടാണ്.

ഇവിടെ ഒരുപാട് മാധ്യമങ്ങളുണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അവര്‍ പറഞ്ഞത് കുറച്ചു പേര്‍ ഉണ്ടാകും എന്നാണ്. ഈ കാമറകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. ഇത് തെരഞ്ഞെടുപ്പ് സമയം കൂടിയാണ്. ശ്വാസം വിടാന്‍ പോലും പേടിയാണ്.” എന്നാണ് രജനികാന്ത് പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ