'പ്രേംനസീറിൻറെ അറം പറ്റിയ വാക്കും, മാമുക്കോയയുടെ ജീവിതത്തിലെ വഴിത്തിരിവും'; മനസ്സ് തുറന്ന് നിർമ്മാതാവ്

പ്രേം നസീർ അവസാനമായി അഭിനയിച്ച ചിത്രമാണ് ധ്വനി. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ നസീർ പറഞ്ഞ ഒരു ഡയലോഗ് അദ്ദേഹത്തിന്റെ ജീവിതത്തിൽ അറം പറ്റുകയായിരുന്നെന്ന് തുറന്ന് പറഞ്ഞ് സംവിധായകനും നിർമ്മാതാവുമായ റഹിം പൂവാട്ടുപറമ്പ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

പ്രേംനസീർ അവസാനമായി അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പി.ആർ.ഒ.ആയാണ് അന്ന് താൻ സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ ഒരു സീനിൽ മരുന്നും വേണ്ട മന്ത്രം വേണ്ട ഒന്ന് മരിച്ചാൽ മതിയായിരുന്നെന്ന് പറയുന്ന സീനുണ്ട്. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ അറം പറ്റുകയായിരുന്നു. ഒരു അസുഖവും ഇല്ലാതിരുന്ന അദ്ദേഹം സിനിമ കഴിഞ്ഞ് മൂന്ന് നാല് മാസത്തിനുള്ളിലാണ് മരണപെട്ടത് എന്നും റഹിം പറയുന്നു.

അതുപോലെ മാമ്മൂകോയ എന്ന പേര് അദ്ദേഹത്തിന് നൽകിയത് പ്രേം നസീറാണ്. മാമൂകോയയുടെ യഥാർത്ഥ പേര് മാമൂ തൊണ്ടിക്കോട് എന്നാണ്. ധ്വനിയിൽ ഒരു ചെറിയ റോള് ചെയ്യാൻ വന്നാതാണ് അദ്ദേഹം. പ്രേം നസീറിന് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും പിന്നീട് അദ്ദേഹത്തോടൊപ്പം എല്ലാ സീനിലും മാമൂകോയയുടെ റോൾ ആഡ് ചെയ്യുകയായിരുന്നുവെന്നും റഹിം പറയുന്നു.

അന്ന് അ കഥാപാത്രത്തിന് പേര് ഇല്ലായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന് നൽകിയ പേരും മാമൂ എന്നായിരുന്നു. പിന്നീട് ശ്രീനിവാസൻ്‍റെ സിനിമകളിൽ എത്തിയപ്പോൾ കോയ എന്ന വാക്ക് കൂടി ചേർത്ത് മാമൂകോയ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക