നാരദനിൽ ഉണ്ടായത് 5 കോടി നഷ്ടം, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്ന നിർമ്മാതാക്കളുണ്ട്: സന്തോഷ്. ടി. കുരുവിള

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

ഇപ്പോഴിതാ സിനിമകളുടെ ഭാഗമായുണ്ടായ നഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് കുരുവിള. മോഹൻലാൽ നായകനായ ‘നീരാളി’ എന്ന സിനിമ തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്നും നഷ്ടമുണ്ടായാൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നത് നിർമ്മാതാവാണെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

“ഒരു സിനിമയ്ക്ക് വേണ്ടി പ്ലാൻ ചെയ്തതിൽ നിന്നും ബഡ്ജറ്റ് എപ്പോഴും മാറികൊണ്ടിരിക്കാറുണ്ട്. ടാ തടിയാ എന്ന സിനിമ പ്ലാൻ ചെയ്ത ബഡ്ജറ്റിൽ തന്ന എന്നിന്നും. എന്നാൽ മായാനദി 20 % ബഡ്ജറ്റ് കൂടുകയാണുണ്ടായത്. അത്രയും നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. മഹേഷിന്റെ പ്രതികാരത്തിൽ 6% മാത്രമേ കൂടിയൊളളൂ.

പ്രിയദർശന്റെ നിമിർ പ്ലാൻ ചെയ്ത ബഡ്ജറ്റിനെക്കാൾ 20 ലക്ഷം കുറഞ്ഞാണ് വന്നത്. വേറെ വരുമാനമില്ലാത്ത സാധാരണക്കാരനായ നിർമ്മാതാവിന് ബഡ്ജറ്റ് ഇരട്ടിയാവുന്നത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നീരാളി വലിയ നഷ്ടമുണ്ടാക്കിയ സിനിമയാണ്. അതിന്റെ റൈറ്റ് ഒരു തമിഴനാണ് വിറ്റത്. ഒന്നരകോടി രൂപയാണ് പറഞ്ഞുറപ്പിച്ചത്.

50 ലക്ഷം രൂപ അഡ്വാൻസ് കൂടി തന്നു. എന്നാൽ സിനിമ ഇറങ്ങി വലിയ ചലനം ഉണ്ടാക്കാതെയിരുന്നപ്പോൾ ബാക്കി പൈസ തരാൻ പുള്ളിക്ക് കഴിഞ്ഞില്ല. പിന്നെയാണ് ബാക്കി പൈസ തരാൻ നിവൃത്തിയില്ല, താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് അയാൾ എന്നെ വിളിക്കുന്നത്. അവസാനം ബാക്കി തുക വാങ്ങാതെ അയാൾക്ക് ഞാനത് കൊടുത്തു.

ഒരു ​ഗതിയുമില്ലാത്ത നിർമാതാക്കളുണ്ട്, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്നവരുണ്ട്, ആ ​ഗതി സംവിധായകർക്കില്ല, നിർമാതാക്കൾക്ക് മാത്രമേയുള്ളൂ, നിർമാതാക്കളുടെ സംഘടന നഷ്ടത്തെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്, പക്ഷേ പുതിയ ആളുകൾ അതൊന്നും മനസിലാക്കുന്നില്ല.

നാരദൻ എന്ന സിനിമയിൽ എനിക്ക് 5 കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്. ചാനലുകൾക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാർ എടുത്തില്ല. എന്നെ സംബന്ധിച്ച് ഞാൻ ഈ നഷ്ടത്തെ വലിയ രീതിയിൽ കാണുന്നില്ല.

എന്റെ കയ്യിൽ ഒരുപാട് പൈസ ഉണ്ടായിട്ടല്ല. ഇൻഡസ്ട്രിയിൽ എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കണം എന്ന തോന്നലുകൊണ്ടാണ് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നത്. എല്ലാവർക്കും ഇതല്ല അവസ്ഥ. 90% സിനിമ പൂർത്തിയാക്കി ബാക്കി ചെയ്യാൻ പണം കടം ചോദിച്ച് വരുന്നവരുണ്ട്. എന്നാൽ ആ പത്ത് ശതമാനം മുടക്കുമുതൽ പോലും ഇത്തരം സിനിമകൾക്ക് തിരിച്ചുകിട്ടാറില്ല.” ദി ക്യൂ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള നഷ്ടങ്ങളെ കുറിച്ച് പറഞ്ഞത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍