നാരദനിൽ ഉണ്ടായത് 5 കോടി നഷ്ടം, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്ന നിർമ്മാതാക്കളുണ്ട്: സന്തോഷ്. ടി. കുരുവിള

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

ഇപ്പോഴിതാ സിനിമകളുടെ ഭാഗമായുണ്ടായ നഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് കുരുവിള. മോഹൻലാൽ നായകനായ ‘നീരാളി’ എന്ന സിനിമ തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്നും നഷ്ടമുണ്ടായാൽ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്നത് നിർമ്മാതാവാണെന്നും സന്തോഷ് ടി കുരുവിള പറയുന്നു.

“ഒരു സിനിമയ്ക്ക് വേണ്ടി പ്ലാൻ ചെയ്തതിൽ നിന്നും ബഡ്ജറ്റ് എപ്പോഴും മാറികൊണ്ടിരിക്കാറുണ്ട്. ടാ തടിയാ എന്ന സിനിമ പ്ലാൻ ചെയ്ത ബഡ്ജറ്റിൽ തന്ന എന്നിന്നും. എന്നാൽ മായാനദി 20 % ബഡ്ജറ്റ് കൂടുകയാണുണ്ടായത്. അത്രയും നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. മഹേഷിന്റെ പ്രതികാരത്തിൽ 6% മാത്രമേ കൂടിയൊളളൂ.

പ്രിയദർശന്റെ നിമിർ പ്ലാൻ ചെയ്ത ബഡ്ജറ്റിനെക്കാൾ 20 ലക്ഷം കുറഞ്ഞാണ് വന്നത്. വേറെ വരുമാനമില്ലാത്ത സാധാരണക്കാരനായ നിർമ്മാതാവിന് ബഡ്ജറ്റ് ഇരട്ടിയാവുന്നത് എപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നീരാളി വലിയ നഷ്ടമുണ്ടാക്കിയ സിനിമയാണ്. അതിന്റെ റൈറ്റ് ഒരു തമിഴനാണ് വിറ്റത്. ഒന്നരകോടി രൂപയാണ് പറഞ്ഞുറപ്പിച്ചത്.

50 ലക്ഷം രൂപ അഡ്വാൻസ് കൂടി തന്നു. എന്നാൽ സിനിമ ഇറങ്ങി വലിയ ചലനം ഉണ്ടാക്കാതെയിരുന്നപ്പോൾ ബാക്കി പൈസ തരാൻ പുള്ളിക്ക് കഴിഞ്ഞില്ല. പിന്നെയാണ് ബാക്കി പൈസ തരാൻ നിവൃത്തിയില്ല, താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞ് അയാൾ എന്നെ വിളിക്കുന്നത്. അവസാനം ബാക്കി തുക വാങ്ങാതെ അയാൾക്ക് ഞാനത് കൊടുത്തു.

ഒരു ​ഗതിയുമില്ലാത്ത നിർമാതാക്കളുണ്ട്, സ്വന്തം വീട് നടന്മാർക്ക് കൊടുക്കേണ്ടി വന്നവരുണ്ട്, ആ ​ഗതി സംവിധായകർക്കില്ല, നിർമാതാക്കൾക്ക് മാത്രമേയുള്ളൂ, നിർമാതാക്കളുടെ സംഘടന നഷ്ടത്തെക്കുറിച്ചൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ട്, പക്ഷേ പുതിയ ആളുകൾ അതൊന്നും മനസിലാക്കുന്നില്ല.

നാരദൻ എന്ന സിനിമയിൽ എനിക്ക് 5 കോടിയോളം രൂപയാണ് നഷ്ടമുണ്ടായത്. ചാനലുകൾക്കെതിരെയുള്ള ഒരു സിനിമയായതുകൊണ്ട് തന്നെ ആ സിനിമ ടിവിക്കാർ എടുത്തില്ല. എന്നെ സംബന്ധിച്ച് ഞാൻ ഈ നഷ്ടത്തെ വലിയ രീതിയിൽ കാണുന്നില്ല.

എന്റെ കയ്യിൽ ഒരുപാട് പൈസ ഉണ്ടായിട്ടല്ല. ഇൻഡസ്ട്രിയിൽ എന്തെങ്കിലുമൊരു മാറ്റമുണ്ടാക്കണം എന്ന തോന്നലുകൊണ്ടാണ് വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നത്. എല്ലാവർക്കും ഇതല്ല അവസ്ഥ. 90% സിനിമ പൂർത്തിയാക്കി ബാക്കി ചെയ്യാൻ പണം കടം ചോദിച്ച് വരുന്നവരുണ്ട്. എന്നാൽ ആ പത്ത് ശതമാനം മുടക്കുമുതൽ പോലും ഇത്തരം സിനിമകൾക്ക് തിരിച്ചുകിട്ടാറില്ല.” ദി ക്യൂ സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള നഷ്ടങ്ങളെ കുറിച്ച് പറഞ്ഞത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി