'കഥ കേട്ടപ്പോൾ തന്നെ വിനീത് ശ്രീനിവാസൻ പറഞ്ഞതാണ് ഈ സിനിമ വിജയിക്കില്ലെന്ന്.. അതുപോലെ സംഭവിച്ചു'; നിർമ്മാതാവ്

ശ്രീനിവാസൻ നായകനാക്കി ജയരാജ് വിജയൻ ഒരുക്കിയ ചിത്രമായിരുന്നു മണിബാക്ക് പോളിസി. തിയേറ്ററുകളിൽ പരാജയമായി മാറിയ ചിത്രത്തെക്കുറിച്ചും അതുമൂലം നേരിട്ട സാമ്പത്തിക തകർച്ചയും പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ്‌ രാംസിങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെപ്പറ്റി സംസാരിച്ചത്.

ജയരാജ് പറഞ്ഞ ആശയത്തിൽ നിന്നാണ് മണിബാക്ക് പോളിസി എന്ന സിനിമ നിർമ്മിക്കാൻ താൻ തയ്യാറായത്. ആശയം കേട്ടപ്പോൾ തനിക്കും ശ്രീനിവാസനും ഇഷ്ടപ്പെടുകയും ചെയ്തു. ഏകദേശം രണ്ട് വർഷം എടുത്താണ് സിനിമയുടെ കഥ എഴുതിയത്. ഹാസ്യം പ്രധാന ​ഘടകമായെടുത്ത ചിത്രം ഷൂട്ട് ചെയ്യാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് കഥ വായിച്ച ശേഷം വിനീത് ശ്രീനിവാസൻ വിളിച്ച് ആ പടം എടുക്കരുതെന്ന് തന്നോട് പറഞ്ഞിരുന്നു.

കാരണം സിനിമയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ച്ചപ്പാട് മാറി. അതുകൊണ്ട് തന്നെ ആ സിനിമ എത്രമാത്രം വിജയിക്കും എന്ന് പറയാൻ പറ്റില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഷൂട്ടിങ്ങിന്റെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞത് കൊണ്ടു തന്നെ വിനീത് ശ്രീനിവാസന്റെ അഭിപ്രായം അവഗണിക്കുകയായിരുന്നു.

മണിബാക്ക് പോളിസി റീലിസായ അന്ന് തന്നെ ദുൽഖർ സൽമാന്റെ എബിസിഡിയും റീലിസായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പരാജയപ്പെടുമെന്ന കാര്യത്തിൽ എല്ലാവർക്കും ഉറപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക