മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം അതാണ്; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച് മനസ്സ് തുറന്ന് നിർമ്മാതാവ് മാനോജ് രാംസിങ്ങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം സിനിമകളുടെ എണ്ണം കൂടുന്നു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും ചിത്രങ്ങളുടെ ആവശ്യം  മലയാള സിനിമ രം​ഗത്തിനില്ല. സിനിമകൾ കൂടുന്നതുകൊണ്ട് തന്നെ ആളുകൾക്ക് കാണാനുള്ള താൽപര്യം കുറയും. ഇത് നിർമ്മാതാവിനെ നഷ്ടത്തിലെത്തിക്കും. ലോക് ഡൗൺ വന്നതോടെ ഒടിടിയുടെ പ്രാധാന്യം കൂടിയതും മറ്റൊരു കാരണമാണ്. കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുന്ന സിനിമകളെ ഒടിടി എടുക്കുകയുള്ളു.

അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ തിയേറ്ററിൽ നിന്ന് മാറുമ്പോൾ ഒടിടിയിൽ വരും മിക്ക പ്രേക്ഷകരും അങ്ങനെയാണ് സിനിമ കണുന്നത്. ഒരു നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ നിർമ്മാണ ചിലവ് ഏകദേശം ഒരുകോടി രൂപയാണെങ്കിൽ തിയേറ്ററിൽ ആ സിനിമ റീലിസ് ചെയ്യുമ്പോൾ ഇരട്ടി ചിലവ് വരും. സ്ട്രീബ്യൂഷനും പ്രിന്റും എല്ലാം ചേർത്ത് അറുപത് എൺപത് ലക്ഷം രൂപ വീണ്ടും ചിലവാക്കണം.

നല്ല കണ്ടെൻ്‍റ് ആണെങ്കിൽ അതിന് പണം ലഭിക്കും, അല്ലാത്തതിന് നഷ്ടം സംഭവിക്കും. നല്ല കണ്ടെൻ്റ് അല്ലെങ്കിൽ ആ സിനിമ തിയേറ്റിറിൽ നിന്ന് പിൻതള്ളപ്പെടുകയും ചെയ്യും. സിനിമകളുടെ എണ്ണം കുറയുമ്പോൾ ആളുകളുടെ എണ്ണം വർധിക്കും അപ്പോൾ നല്ല കണ്ടെൻ്‍റുകൾ കൂടുതൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക