'മോഹൻലാലിൻറെ മുന്നിലിട്ടാണ് അന്ന് വേണു നാഗവള്ളി തല്ലിയത്.. അത് പിന്നീട് പല ലൊക്കേഷനുകളിലും ചർച്ചയായി മാറി'; നിർമ്മാതാവ് കെ. ജി നായർ

ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയാണ് വേണുനാഗവള്ളി. അഭിനേതാവ്, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി നിരവധി മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള വേണു സ്വന്തം ജീവിതത്തിൽ പക്ഷേ പരാജയമായി മാറിയിരുന്നെന്ന് നിർമ്മാതാവ് കെ ജി നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണുനാഗവള്ളിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

പ്രൊഡ്യൂസറായിരുന്ന കെ.അർ.ജിയുടെ മകനെ ലൊക്കേഷനിൽ വച്ച് വേണു തല്ലിയിരുന്നു. അന്ന് മുതലാണ് വേണുവിന് സിനിമകൾ കുറഞ്ഞത്. മോഹൻലാൽ, മുരളി എന്നിവർ പ്രധാന കഥാപാത്രമായെത്തിയ സിനിമയായിരുന്നു ലാൽസലാം. സിനിമയുടെ ചിത്രീകരണ സമയത്ത് കെ. വി തോമസ് മരിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു.

ആ സീനിൽ ആംബുലൻസ് വേണം. കുറെ നേരം വേണു നോക്കിയിട്ടും പ്രെഡ്യൂസർമാരെ ഒന്നും കണ്ടില്ല. ആ സമയത്താണ് കെ.അർ.ജിയുടെ മകൻ ലോക്കേഷനിലെത്തിയത്. നിന്റെ സിനിമയല്ലെ എന്ന് ചോദിച്ച് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ വെച്ച് അയാളെ വേണു അടിക്കുകയായിരുന്നു. ഇത് പിന്നീട് സിനിമ ലോക്കേഷനുകളിൽ ചർച്ചയായി മാറി.

സംവിധായകനായി മാറിയാൽ വേണുവിൻ്റെ സ്വഭാവം മാറുമെന്ന് പല തവണ കെ.അർ.ജി പറഞ്ഞിട്ടുള്ളതാണ്.  വേണുവാണ് സിനിമ ഡയറക്ട് ചെയ്യുന്നതെങ്കിൽ തങ്ങൾക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞതാണ് എന്നിട്ടും സിനിമ വേണുവിനെ ഏൽപ്പിക്കുകയായിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം വേണുവിന് പിന്നെ ആരും സിനിമ നൽകാതെ ആകുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിധി വരെ വേണു നാ​ഗവള്ളി എന്ന വ്യക്തി നശിക്കാനിടയായത് അദ്ദേഹത്തിന്റെ സ്വഭാവം ഒന്ന് കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക