'മോഹൻലാലിൻറെ മുന്നിലിട്ടാണ് അന്ന് വേണു നാഗവള്ളി തല്ലിയത്.. അത് പിന്നീട് പല ലൊക്കേഷനുകളിലും ചർച്ചയായി മാറി'; നിർമ്മാതാവ് കെ. ജി നായർ

ഒരു കാലത്ത് മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന വ്യക്തിയാണ് വേണുനാഗവള്ളി. അഭിനേതാവ്, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി നിരവധി മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ള വേണു സ്വന്തം ജീവിതത്തിൽ പക്ഷേ പരാജയമായി മാറിയിരുന്നെന്ന് നിർമ്മാതാവ് കെ ജി നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വേണുനാഗവള്ളിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

പ്രൊഡ്യൂസറായിരുന്ന കെ.അർ.ജിയുടെ മകനെ ലൊക്കേഷനിൽ വച്ച് വേണു തല്ലിയിരുന്നു. അന്ന് മുതലാണ് വേണുവിന് സിനിമകൾ കുറഞ്ഞത്. മോഹൻലാൽ, മുരളി എന്നിവർ പ്രധാന കഥാപാത്രമായെത്തിയ സിനിമയായിരുന്നു ലാൽസലാം. സിനിമയുടെ ചിത്രീകരണ സമയത്ത് കെ. വി തോമസ് മരിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു.

ആ സീനിൽ ആംബുലൻസ് വേണം. കുറെ നേരം വേണു നോക്കിയിട്ടും പ്രെഡ്യൂസർമാരെ ഒന്നും കണ്ടില്ല. ആ സമയത്താണ് കെ.അർ.ജിയുടെ മകൻ ലോക്കേഷനിലെത്തിയത്. നിന്റെ സിനിമയല്ലെ എന്ന് ചോദിച്ച് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ വെച്ച് അയാളെ വേണു അടിക്കുകയായിരുന്നു. ഇത് പിന്നീട് സിനിമ ലോക്കേഷനുകളിൽ ചർച്ചയായി മാറി.

സംവിധായകനായി മാറിയാൽ വേണുവിൻ്റെ സ്വഭാവം മാറുമെന്ന് പല തവണ കെ.അർ.ജി പറഞ്ഞിട്ടുള്ളതാണ്.  വേണുവാണ് സിനിമ ഡയറക്ട് ചെയ്യുന്നതെങ്കിൽ തങ്ങൾക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞതാണ് എന്നിട്ടും സിനിമ വേണുവിനെ ഏൽപ്പിക്കുകയായിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം വേണുവിന് പിന്നെ ആരും സിനിമ നൽകാതെ ആകുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിധി വരെ വേണു നാ​ഗവള്ളി എന്ന വ്യക്തി നശിക്കാനിടയായത് അദ്ദേഹത്തിന്റെ സ്വഭാവം ഒന്ന് കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്