ഞങ്ങൾക്ക് ഇതിൽ പങ്കില്ല;  ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സിനിമാക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു വിഭാഗം

ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വലതുപക്ഷ മുഖ്യധാര സിനിമാക്കാരെ മാറ്റണമെന്ന് ആവശ്യവുമായി സമാന്തര സിനിമ കൂട്ടായ്മ രംഗത്ത് വന്നുവെന്ന് വാർത്തയുണ്ടായിരുന്നും

പ്രിയനന്ദനനും സലിം അഹമ്മദും മനോജ് കാനയും ഡോ.ബിജുവും അടക്കമുള്ള കൂട്ടായ്മയാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന കമ്മിറ്റിക്കും കത്ത് നല്‍കിയതെന്നായിരുന്നു റിപ്പോർട്ട് ഇപ്പോഴിതാ വാർത്ത തളളി രംഗത്ത് വന്നിരിക്കുകയാണ്  പ്രിയനന്ദനൻ. ഇർഷാദ്,ഷരീഫ് ഈസ,സന്തോഷ് കീഴാറ്റൂർ എന്നിവരും ഇതിൽ പങ്കില്ലെന്ന് അറിയിച്ച് എത്തിയിട്ടുണ്ട്.

ഞങ്ങൾക്കിതിൽ പങ്കില്ല.

എൻ്റേയും കുറേപ്പേരുടേയും പേരിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കാണുന്നു. അതിൻ്റെ സ്‌ക്രീൻ ഷോട്ട് താഴെക്കൊടുക്കുന്നു. ഇത്തരം ഒരു പ്രസ്താവനയുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. ഇത്തരം സമ്മർദ്ദ പ്രവർത്തനങ്ങളോട് ഞങ്ങൾക്ക് താത്പര്യവും ഇല്ല.

എന്ന്

പ്രിയനന്ദനൻ
ഇർഷാദ്
ഷരീഫ് ഈസ
സന്തോഷ് കീഴാറ്റൂർ .

Latest Stories

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം