ഇനി ഭാരം കുറയ്ക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു, അപ്പോഴേക്കും യഥാർത്ഥത്തിൽ ഒരു മനുഷ്യന് വേണ്ട ശരീരഭാരത്തേക്കാൾ വളരെ കുറഞ്ഞിരുന്നു: പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. നജീബ് എന്ന കഥാപാത്രമാവുന്നതിന് വേണ്ടി പൃഥ്വിരാജ് ചെയ്ത് ബോഡി ട്രാൻസ്ഫോമേഷൻ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ആദ്യം ശരീരഭാരം കൂട്ടുകയും പിന്നീട് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഭാരം കുറക്കുകയുമാണ് ചെയ്തത്. സിനിമയിൽ പൃഥ്വിയുടെ ആ ബോഡി ട്രാൻസ്ഫോമേഷൻ പൂർണ്ണമായും വെളിപ്പെടുന്ന രംഗമുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ആ രംഗത്തെ പറ്റിയാണ്.

ഇപ്പോഴിതാ തന്റെ ബോഡി ട്രാൻസ്ഫോമേഷനെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. കോവിഡ് കാരണം ആടുജീവിതത്തിന് വേണ്ടി രണ്ട് ഘട്ടമായാണ് ശരീരഭാരം കുറക്കേണ്ടി വന്നതെന്നും, ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 72 മണിക്കൂറാണ് ഭക്ഷണം കഴിക്കാതിരുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

“2019 ഫെബ്രുവരി, മാർച്ച് സമയങ്ങൾ എട്ട് മാസത്തോളം നീണ്ടുനിന്ന, ആടുജീവിതത്തിന് വേണ്ടി ഞാൻ ചെയ്ത ഫിസിക്കൽ ട്രാസ്ഫർമേഷന്റെ അവസാനഘട്ടമായിരുന്നു. ട്രാൻസ്ഫോമേഷന്റെ പീക്കിൽ നിൽക്കുന്ന സമയം. ആ സമയത്ത് എന്റെ എല്ലാ സിനിമാ ജോലികളും നിർത്തിവച്ചിരുന്നു. സിനിമ ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന മാറ്റങ്ങൾ അല്ല എനിക്ക് വേണ്ടതെന്ന് ഞാൻ മനസിലാക്കിയിരുന്നു.

അയ്യപ്പനും കോശിയും ആയിരുന്നു അവസാനമായി ഞാൻ ചെയ്തത്. ബാക്കി എല്ലാം നിർത്തി. പിന്നീട് ക്യാമറയ്ക്ക് മുന്നിൽ വരുന്നത് അയ്യപ്പനും കോശിയും പ്രമോട്ട് ചെയ്യാനായിരുന്നു. ഫെബ്രുവരി, മാർച്ച് ആയപ്പോഴാണ് നിങ്ങൾ സിനിമയിൽ കാണുന്ന രൂപത്തിലേക്ക് ഞാൻ എത്തിപ്പെട്ടത്.

ട്രാൻസ്ഫോമേഷൻ പ്ലാൻ എന്നത്, എട്ട് മാസത്തോളം നീണ്ടു നിന്ന എക്സ്ട്രീം ഡയറ്റ്, കഠിനമായ വർക്കൗട്ടുകളും ആയിരുന്നു. എനിക്ക് അവ ഒന്നും തന്നെ പരിചയവും ഇല്ലായിരുന്നു. ട്രാസ്ഫോമേഷന്റെ ബേസിക് ഫൗണ്ടേഷൻ എന്നത് ഭക്ഷണം കഴിക്കാതിരിക്കുക എന്നതാണ്. 16 മണിക്കൂർ കഴിക്കാതിരിക്കും. 8 മണിക്കൂറിൽ ഭക്ഷണം കഴിക്കും.

അത് പോയി പോയി 48 മണിക്കൂർ ​ഭക്ഷണം കഴിക്കാതായി. ആടുജീവിത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സീൻ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 72 മണിക്കൂറാണ് ഭക്ഷണം കഴിക്കാതിരുന്നത്.
അത്രയും പീക്ക് ലെവലായിരുന്നു. ഒടുവിൽ ഇനി ഭാരം കുറയ്ക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോഴേക്കും യഥാർത്ഥത്തിൽ ഒരു മനുഷ്യന് വേണ്ട ശരീരഭാരത്തേക്കാൾ വളരെ കുറഞ്ഞിരുന്നു.

എട്ട് മാസം ഞാൻ കഴിച്ചത് പരിചയമുള്ള ഭക്ഷണങ്ങൾ ഒന്നും ആയിരുന്നില്ല. എക്സ്ട്രീം ഡയറ്റ് ആയപ്പോൾ എന്റെ സ്ലീപ് സൈക്കിൾ എല്ലാം മാറി. ഉറക്കം നഷ്ട്ടപെട്ടുതുടങ്ങി. ആ സമയത്താണ് കൊവിഡ് ഒരു പാന്റമിക് ആയി പ്രഖ്യാപിക്കുന്നത്. ജോർദാനിൽ വച്ച് തിരികെ നാട്ടിൽ വരുമ്പോൾ ബ്ലെസി ചേട്ടൻ എന്നെ കെട്ടിപിടിച്ച് കണ്ണ് നിറഞ്ഞ് പറഞ്ഞു, ചെയ്ത ട്രാൻസ്ഫോമേഷൻസ് എല്ലാം വീണ്ടും ചെയ്യേണ്ടേ എന്ന്.

ഞാൻ പറഞ്ഞു ചേട്ടൻ അത് വിട്ടേക്കൂ. എന്റെ ഒരു പേഴ്സണൽ യാത്രയാണത്. അങ്ങനെ ഞാൻ കണ്ടോളാം എന്ന് പറഞ്ഞു. അത് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഷൂട്ട് ചെയ്യാൻ സാധിച്ചത്. അൾജീരിയയിലേക്ക് പോകുന്നതിന് ആറ് മാസം മുൻപ് വീണ്ടും മുഴുവൻ ട്രാസ്ഫോമേഷൻസും തുടങ്ങി. ഈ രണ്ട് ഘട്ടത്തിലും ഉണ്ടായ ട്രാൻസ്ഫോമേഷൻസ് ആയിരുന്നു ആടുജീവിതത്തിലെ എന്റെ ഏറ്റവും വലിയ മെമ്മറി.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ