'എമ്പുരാന്‍ പോലെ തന്നെ ആ സിനിമയും അടുത്തൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പറ്റാതെ പോയി'; പുതിയ സിനിമയുടെ സ്‌ക്രിപ്റ്റ് റെഡിയാണെന്ന് പൃഥ്വിരാജ്

എമ്പുരാന്‍ സിനിമയ്ക്ക് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ഒരുക്കുകയാണ് പൃഥ്വിരാജ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഇതിനിടെ കാളിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് പൃഥ്വിരാജ്. സ്‌ക്രിപ്റ്റ് റെഡിയാണ് എന്നാണ് താരം പറയുന്നത്.

കാളിയന്റെ ഫുള്‍ സ്‌ക്രിപ്റ്റ് റെഡിയാണ്. ലൊക്കേഷന്‍ തിരയലുകള്‍ കഴിഞ്ഞു നില്‍ക്കുന്ന സിനിമയാണ്. ശ്രീലങ്ക, കര്‍ണാടക തുടങ്ങി ഒന്ന് രണ്ട് സ്ഥലങ്ങളില്‍ പോയി ലൊക്കേഷനുകള്‍ തിരയുകയും, എങ്ങനെ ഷൂട്ട് ചെയ്യാം എന്നതിനെ കുറിച്ചുള്ള പ്രാഥമിക പ്ലാന്‍ ഉണ്ടാക്കുകയും ചെയ്ത സിനിമയാണ്.

മഹാമാരി തുടങ്ങിയതിന് ശേഷം എമ്പുരാന്‍ പോലെ തന്നെ കാളിയന്‍ സിനിമയും അടുത്തൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പറ്റാതെ പോയി. അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഒരു ക്ലാരിറ്റി കിട്ടും. കിട്ടിയാല്‍ ഉടന്‍ ഷൂട്ടിംഗിലേക്ക് കടക്കും എന്നാണ് പൃഥ്വിരാജ് കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന്‍ പറയുന്നത്. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയന്‍. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായെങ്കിലും കാളിയനെ ആരും അറിയാതെ പോവുകയായിരുന്നു.

പൃഥ്വിരാജാണ് കാളിയനായി ചിത്രത്തിന്റെ ടൈറ്റില്‍ റോളിലെത്തുന്നത്. തമിഴ് നടന്‍ സത്യരാജാണ് ഇരവിക്കുട്ടി പിള്ളയുടെ കഥാപാത്രം അഭിനയിക്കുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ എഴുതുന്നത് ബി.ടി അനില്‍കുമാറാണ്. ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംഗീതം. സുജിത് വാസുദേവാണ് ക്യാമറ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക