അച്ഛന്‍ മരിച്ച് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ അതായിരുന്നു എന്റെ ചിന്ത..; വേദിയെ കണ്ണീരണിയിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലികാ സുകുമാരനെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അച്ഛന്‍ സുകുമാരന്‍ മരിച്ച സമയത്തെ ഓര്‍മ്മയാണ് പൃഥ്വിരാജ് വേദിയില്‍ പങ്കുവച്ചത്. അമ്മയുടെ ധൈര്യത്തെ കുറിച്ചാണ്

”അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. അമ്മ കാറിലാണ് ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന ആംബുലന്‍സിലായിരുന്നു. ഇനി അമ്മ എന്ത് ചെയ്യും എന്നതായിരുന്നു എന്റെ ചിന്ത. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാനും എന്റെ ചേട്ടനും” എന്നാണ് പൃഥ്വി പറഞ്ഞത്.

അമ്മയ്ക്കൊപ്പം അഭിനയിക്കുക, അമ്മ അഭിനയിച്ച സിനിമ സംവിധാനം ചെയ്യുക, നിര്‍മിക്കുക എന്നിങ്ങനെ അപൂര്‍വതയുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞതായും പൃഥ്വിരാജ് പറഞ്ഞു. അമ്മയാണ് തങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

”അച്ഛന്‍ വിട്ടുപോയ ശേഷം മനോധൈര്യത്തോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ച അമ്മ ഇപ്പോഴും തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് അമ്മയാണ്. മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ വരാനിക്കുന്നതേയുള്ളൂ” എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി.

അതേസമയം, അപ്പോളോ ഡിമോറോയില്‍ വച്ചാണ് മല്ലികാവസന്തം എന്ന പരിപാടി നടന്നത്. വ്യവസായ മന്ത്രി പി രാജീവ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയെന്ന നിലയില്‍ നടിയെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

Latest Stories

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം