അച്ഛന്‍ മരിച്ച് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ അതായിരുന്നു എന്റെ ചിന്ത..; വേദിയെ കണ്ണീരണിയിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍

അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ട മല്ലികാ സുകുമാരനെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ മകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അച്ഛന്‍ സുകുമാരന്‍ മരിച്ച സമയത്തെ ഓര്‍മ്മയാണ് പൃഥ്വിരാജ് വേദിയില്‍ പങ്കുവച്ചത്. അമ്മയുടെ ധൈര്യത്തെ കുറിച്ചാണ്

”അച്ഛന്‍ മരിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. അമ്മ കാറിലാണ് ഞാനും ചേട്ടനും അച്ഛനെ കൊണ്ടുവരുന്ന ആംബുലന്‍സിലായിരുന്നു. ഇനി അമ്മ എന്ത് ചെയ്യും എന്നതായിരുന്നു എന്റെ ചിന്ത. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാനും എന്റെ ചേട്ടനും” എന്നാണ് പൃഥ്വി പറഞ്ഞത്.

അമ്മയ്ക്കൊപ്പം അഭിനയിക്കുക, അമ്മ അഭിനയിച്ച സിനിമ സംവിധാനം ചെയ്യുക, നിര്‍മിക്കുക എന്നിങ്ങനെ അപൂര്‍വതയുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞതായും പൃഥ്വിരാജ് പറഞ്ഞു. അമ്മയാണ് തങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.

”അച്ഛന്‍ വിട്ടുപോയ ശേഷം മനോധൈര്യത്തോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ച അമ്മ ഇപ്പോഴും തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും മികച്ച അഭിനേതാവ് അമ്മയാണ്. മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ വരാനിക്കുന്നതേയുള്ളൂ” എന്ന് ഇന്ദ്രജിത്ത് വ്യക്തമാക്കി.

അതേസമയം, അപ്പോളോ ഡിമോറോയില്‍ വച്ചാണ് മല്ലികാവസന്തം എന്ന പരിപാടി നടന്നത്. വ്യവസായ മന്ത്രി പി രാജീവ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച വ്യക്തിയെന്ന നിലയില്‍ നടിയെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി