ഞങ്ങള്‍ നെപ്പോ കിഡ്‌സ് ആണ്, കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് സിനിമ കിട്ടിയത്; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ബോളിവുഡില്‍ വിവാദമായെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ അധികം ചര്‍ച്ചകള്‍ നടക്കാതിരുന്ന വിഷയമാണ് നെപ്പോട്ടിസം. തെന്നിന്ത്യയില്‍ പലരും കുടുംബപരമായി സിനിമാ പാരമ്പര്യം നിലനിര്‍ത്തുന്നവരാണെങ്കില്‍ പോലും സ്വജനപക്ഷപാതം എന്ന തരത്തില്‍ വളരെ വിരളമായ ചര്‍ച്ചകള്‍ മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

താനും ദുല്‍ഖറുമൊക്കെ നെപ്പോ കിഡ്‌സ് ആണ് എന്നും അതിന്റെ കാരണവുമാണ് പൃഥ്വിരാജ് മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങള്‍ വളരേയേറെ പരിചയമുള്ളവരാണ്. ഞങ്ങള്‍ നെപ്പോ കിഡ്‌സ് ആണ്. സിനിമയിലേക്ക് എനിക്ക് വരാന്‍ വളരെ എളുപ്പമായിരുന്നു എന്നതാണ് വസ്തുത.”

”അത് ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്. ഞാന്‍ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്‌ക്രീന്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല. എന്നാല്‍, ഒരിക്കല്‍ സിനിമയില്‍ വന്നാല്‍ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തില്‍ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണ്.”

”എന്റെ ആദ്യ സിനിമയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബം നല്‍കിയ പേരിനോടാണ്. പക്ഷേ, എന്റെ ആദ്യ സിനിമയോട് മാത്രമേ ഞാന്‍ കടപ്പെട്ടിട്ടുള്ളൂ. എന്നെക്കാള്‍ കഴിവുള്ള ആളുകള്‍ ആ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്‍, അമ്മ മല്ലിക, ചേട്ടന്‍ ഇന്ദ്രജിത്ത്, ഏട്ടത്തി പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ സിനിമാതാരങ്ങളാണ്. സിനിമയില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരേയൊരാള്‍ തന്റെ ഭാര്യ സുപ്രിയ മേനോന്‍ ആണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി