സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല കടവുമില്ല , ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി! അച്ഛനെ കുറിച്ച് സൂരജ്!

പാടാത്ത പൈങ്കിളിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സൂരജ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ സൂരജ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അച്ഛനെ കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹം. നടന്റെ കുറിപ്പിന് കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

കുറച്ചു നേരം അച്ഛന്‍ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍. എനിക്ക് പറയാനുള്ളത് അവര്‍ക്ക് കേള്‍ക്കാനുള്ള താത്പര്യം കണ്ടപ്പോള്‍ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടി. എനിക്ക് വരാറുള്ള മെയിലുകളില്‍ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കില്‍ അത് ഇല്ലാത്തതിനെ പേരില്‍ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിക്കുന്ന മക്കളുടെ കഥകള്‍ കാണാറുണ്ട്. ഞാന്‍ ഓര്‍ക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.

ഒഴിവുദിവസങ്ങളില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക്. അപ്പോള്‍ എന്റെ അച്ഛന്‍ കിടക്കുന്ന റൂമിലെത്തി ഞാന്‍ ഒന്നു കയറി, അച്ഛന്റെ ജീവിതത്തില്‍ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോള്‍സഞ്ചിയില്‍ ആയിരുന്നു. അതില്‍ കണ്ട കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഒരു പഴയ ഡയറി. പകുതി മഷി തീര്‍ന്ന പേന, കുറേ ചില്ലറ പൈസകള്‍, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകള്‍, കര്‍പ്പൂരം, പിന്നെ ഒരു പേഴ്‌സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാര്‍ഡ്, ലൈസന്‍സ്, ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു പോക്കറ്റ് ഡയറി. ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ചിരി വന്നു. കാരണം റൂം വൃത്തിയാക്കാന്‍ കേറിയപ്പോള്‍ എന്നോട് അച്ഛന്‍ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്.

ഓര്‍ത്തപ്പോ വല്ലാതെ പാവം തോന്നി, ഒരുപാട് സ്‌നേഹം തോന്നി ,ഒരുപാട് ബഹുമാനം തോന്നി. കണ്ട കാലം മുതല്‍ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കില്‍ തന്നെ 30 രൂപ 20 രൂപ മാത്രം. കുട്ടിക്കാലത്ത് ഒരു ഷര്‍ട്ട് അല്ലെങ്കില്‍ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങിത്തരാന്‍ സാധിച്ചില്ല, പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായില്‍ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്. ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്‌നേഹിക്കാനുള്ള കാരണങ്ങള്‍. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവര്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്‌നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാന്‍ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരില്‍ കൊട്ടാരം തീര്‍ത്തിട്ട് കാര്യമില്ല. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു കുറിപ്പ്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ