പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ പലരും പല അഭിപ്രായങ്ങളും പറയും, ഉള്‍കൊള്ളാനാവുന്നില്ലെങ്കില്‍ ഒതുങ്ങി ജീവിക്കുക: ബാല

നടന്‍ ബാലയും യൂട്യൂബര്‍ ചെകുത്താനും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബാല തന്റെ ഫ്‌ളാറ്റില്‍ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് യൂട്യൂബര്‍ പറയുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ചെകുത്താന്‍ പരാതി നല്‍കിയിട്ടുമുണ്ട്.

പിന്നാലെ താന്‍ എന്താണ് ചെയ്തതെന്ന് വെളിപ്പെടുത്തി ബാല എത്തിയിരുന്നു. താന്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത് ചോദിക്കാന്‍ വേണ്ടിയാണ് ചെകുത്താന്റെ വീട്ടില്‍ പോയത് എന്നായിരുന്നു ബാല പറഞ്ഞത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു ഇപ്പോള്‍.

ബാലയുടെ പേര് എടുത്ത് പറയാതെ ആണ് ഒമര്‍ ലുലു പോസ്റ്റ് പങ്കുവച്ചിരുന്നത്. ”നമ്മള്‍ ഒരു പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ പലരും പല അഭിപ്രായങ്ങള്‍ പറയും. ഇതൊന്നും ഉള്‍കൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കില്‍ പൊതുവേദികളില്‍ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഒമറിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘അഭിപ്രായം വ്യക്തിസ്വതന്ത്ര്യം പക്ഷെ അതിരു കടന്നാല്‍ പഞ്ഞിക്കിടല്‍ ആ വ്യക്തിയുടെ സ്വതന്ത്ര്യം’, ‘അങ്ങോട്ട് കൊടുത്താല്‍ ഇങ്ങോട്ടും കിട്ടും. പബ്ലിക് ഫിഗര്‍ ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവന്റെ ജീവിതത്തില്‍ കേറി അനാവശ്യ കര്യങ്ങള്‍ സംസാരിച്ചാല്‍ അതിനുള്ളത് തിരിച്ച് കിട്ടും എന്നുള്ളത് കൂടി മനസ്സിലാക്കാന്‍ കഴിയണം’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക