‘ബാഡ് ബോയ്സി’ലൂടെ നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് അഭിനന്ദനങ്ങൾ: പരിഹസിച്ച് ഒമർ ലുലു

നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിനെ പരിഹസിച്ച് സംവിധായകൻ ഒമർ ലുലു. ഷീലു നിർമ്മിച്ച് നായികയായി എത്തുന്ന ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ഒമറിന്റെ പരിഹാസം. ഒമർ ലുലുവിന്റെ മുൻ ചിത്രമായ ബാഡ് ബോയ്സ് നിർമ്മിച്ചത് ഷീലു എബ്രഹാമാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ, ബാഡ് ബോയ്സ് ഇറങ്ങിയതോടെ ചിത്രത്തിന്റെ നിർമ്മാതാക്കളായ തങ്ങൾ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നൽകുന്ന പരാമർശം ഷീലു നടത്തിയിരുന്നു. ഷീലുവിന്റെ വീട് താൻ കണ്ടിട്ടുളളതാണെന്ന് അവതാരക പറഞ്ഞപ്പോൾ, ബാഡ് ബോയ്സ് ഇറങ്ങിയതോടെ ആ വീട് വിറ്റുവെന്നും ഇപ്പോൾ വാടകവീട്ടിലേക്ക് മാറിയെന്നും അവർ പറയുകയുണ്ടായി.

‘രവീന്ദ്രാ നീ എവിടെ?’ അതിന് മുന്നേ എടുത്തുവച്ച ചിത്രമാണെന്നും ഷീലു എബ്രഹാം പറഞ്ഞു. എന്നാൽ അന്ന് ഷീലു പറഞ്ഞത് കാര്യമായിട്ടാണോ അതോ തമാശയാണോ എന്ന് പലർക്കും ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷീലു എബ്രഹാമിന് മറുപടിയുമായി ഒമർ ലുലു രം​ഗത്തെത്തിയത്. പരിഹാസരൂപേണയായിരുന്നു സംവിധായകന്റെ പോസ്റ്റ്. തന്റെ ചിത്രമായ ‘ബാഡ് ബോയ്സി’ലൂടെ ഷീലുവിന് നഷ്‌ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കറും ഈ ചിത്രത്തിലൂടെ തിരികെ വാങ്ങിക്കൊടുത്ത അനൂപ് മേനോനും ധ്യാൻ ശ്രീനിവാസനും അഭിനന്ദനങ്ങൾ നേരുന്നു എന്ന് കുറിച്ചുകൊണ്ടുളള ഒരു പോസ്റ്റായിരുന്നു ഒമറിന്റെതായി വന്നത്.

“ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്‌ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്‌ട്രി ഹിറ്റ്‌സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തൻറെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമയ്‌ക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്‌റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്‌ട്രി ഹിറ്റ് നൽകി കൊണ്ട് നായികയും നിർമ്മാതാവുമായ ഷീലു മാഡത്തിന് ‘ബാഡ് ബോയിസി’ലൂടെ നഷ്‌ടപ്പെട്ടുപ്പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ”, ഒമർ ലുലു കുറിച്ചു. ഒമറിന്റെ പോസ്‌റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പോസ്‌റ്റ് വലിയ ചർച്ചയായതോടെ ഒമർ ലുലു അത് ഫേസ്‌ബുക്കിൽ നിന്നും പിൻവലിക്കുകയും ചെയ്‌തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി