ഒരു വിഗ്ഗ് കാരണം അനുഭവിച്ച കഷ്ടപ്പാടുകൾ ചില്ലറയൊന്നുല്ല; ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് നിവിൻ പോളി

നിവിൻ പോളി ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെൻ സംവിധാനം ചെയ്യ്ത ചിത്രമാണ് മഹാവീര്യർ. ചിത്രം റീലിസിനത്തിയതിന് പിന്നാലെ സിനിമ ചിത്രീകരണ സമയത്ത് താൻ അനുഭവിച്ച കഷ്ടപാടുകളെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ്  നിവിൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെയിലാണ് അദ്ദേഹം വിഗ്ഗ് കാരണം അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞത്.

വിഗ്ഗിന് നല്ല വെയിറ്റ് ഉണ്ടായിരുന്നു. വിഗ്ഗ് കാരണം കാരവൻ മാറ്റേണ്ട അവസ്ഥ വരെ വന്നുവെന്നും അദ്ദേഹം പറഞ്ഞു ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നു. അതെ പോലെ തന്നെ നല്ല വെയിറ്റും ഉണ്ടായിരുന്നു. ഇത് ഒരിക്കൽ ഫിക്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെ പാക്കപ്പ് പറയുമ്പോഴേ അഴിക്കാൻ പറ്റുള്ളൂ. അല്ലാതെ അഴിച്ച് വെക്കാൻ പറ്റില്ല.

ഇടക്ക് ഇടക്ക് ഷോട്ടും ഉണ്ടാവുമല്ലോ. ആദ്യം എടുത്ത കാരവാന്റെ ഉള്ളിൽ ഹൈറ്റ് കുറവായിരുന്നു. അപ്പോൾ കുനിഞ്ഞ് നടക്കണമായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു കൂടി പൊക്കമുള്ള കാരവാൻ വേറെ എടുക്കേണ്ടിവന്നു. ആ കോസ്റ്റിയൂമിനും ഒരുപാട് ലയേഴ്‌സ് ഉണ്ട്. ജഡ പോലത്തെ വിഗ് ആയതുകൊണ്ട് തന്നെ നല്ല വെയിറ്റും ഉണ്ടാവും. അത് തലയിൽ വെക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് ആണെങ്കിൽ നല്ല ചൂടുമുണ്ടായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു.

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് എബ്രിഡ് ഷൈൻ തന്നെയാണ്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി