'എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട്..'; പ്രതികരിച്ച് നിത്യ ദാസ്

ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ ചെയ്യുന്നതിന് എതിരെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി നടി നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നിത്യ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളായിരുന്നു താന്‍ എന്നാണ് നിത്യ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇത്രയും നാള്‍ തനിക്ക് ഇന്‍സ്റ്റാഗ്രാമിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. പക്ഷെ മകള്‍ നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്‍പര്യമാണ്.

ചെറുപ്പത്തില്‍ അവളെ കുറച്ചു നൃത്തം പഠിപ്പിച്ചിട്ടുമുണ്ട്. അവള്‍ ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് തനിക്കും അവളുടെ കൂടെ നൃത്തം ചെയ്യാനും വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും തോന്നിയത്.

തങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകള്‍ മറ്റുള്ളവര്‍ മോശമായ രീതിയില്‍ തലക്കെട്ട് കൊടുത്ത് മറ്റു പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പിന്നാലെ ‘ഓ ഇവള്‍ എന്താ ഈ കാണിക്കുന്നത്’ എന്ന രീതിയില്‍ ചിലര്‍ പ്രതികരിക്കും. തന്റെ ചെറിയ സന്തോഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

അത് എടുത്തുകൊണ്ടുപോയി മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ല. മോശം കമന്റുകള്‍ തന്നെ വിഷമിപ്പിക്കാറില്ല. അതിനൊന്നും മറുപടി പറയാന്‍ താല്‍പര്യവുമില്ല. തന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ. എന്തായാലും റീല്‍ വീഡിയോകള്‍ ഒഴിവാക്കില്ല.

സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം. എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വീഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂവെന്നും നിത്യ ദാസ് പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ