''ഓം ശാന്തി ഓശാനയിലെ പോലെ കുറുമ്പുള്ള കഥാപാത്രം വന്നാല്‍ ഇനിയും ചെയ്യും...,''; മലയാളത്തിൽ നിന്ന് ഇടവേള എടുക്കാനുണ്ടായ കാരണം പറഞ്ഞ് നസ്രിയ

മലയാളത്തിലെ യുവ നടിമാരിൽ  ഇന്നും പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ്  നസ്രിയ നസീം.  വിരലിലെണ്ണാവുന്ന ചിത്രത്തിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്കിന്നും പ്രിയപ്പെട്ട നടിയാണ് നസ്രിയ. ഇടയ്ക്ക് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിയും സജീവമായിരുന്നില്ല. വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ച് മനസുതുറന്നിരിക്കുയയാണ് നടി ഇപ്പോൾ.

മലയാളത്തിലെ ഇടവേള തീരുമാനിച്ചെടുത്തതല്ലെന്നായിരുന്നു നസ്രിയ പറഞ്ഞത്. കഥകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെന്നും ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയാറുണ്ടെങ്കിലും അത്തരത്തില്‍ ഇഷ്ടപ്പെടുന്ന കഥകളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു..‘ കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇഷ്ടപ്പെടുന്ന കഥകളാണെങ്കില്‍ തീര്‍ച്ചയായും ഓക്കെ പറയും. പക്ഷേ ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്.

തന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കില്‍ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകള്‍ ഉണ്ടാകുന്നതെന്നും നസ്രിയ പറഞ്ഞു. അടുത്ത സിനിമയ്ക്കും വലിയ ഇടവേളയുണ്ടാകുമോ എന്ന അവതരകൻ്റെ ചോദ്യത്തിന് ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ വിജയം നേടാത്ത സിനിമയായാല്‍ പോലും തനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു നസ്രിയയുടെ മറുപടി.

ഓം ശാന്തി ഓശാന’യിലെ കുറുമ്പുള്ള പെൺകുട്ടിയുടെ വേഷമായിരുന്നു തന്റെ ഇഷ്ടകഥാപാത്രം. ഇനിയും അങ്ങനെത്തെ ചിത്രങ്ങൾ വന്നാൽ അഭിനയിക്കും നസ്രിയ പറഞ്ഞു. താൻ എന്ത് ജോലിയും ചെയ്‌യും ,എന്ത് റോൾ ചെയ്യ്താലും അത് സിനിമയിൽ തന്നെയാകണം എന്നുള്ള നിർബന്ധം മാത്രമേ ഉള്ളു. ഇപ്പോൾ തന്നെ നടി നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ എന്നി നിലകളിൽ എത്തിയിട്ടുണ്ടെങ്കിലും ഇനിയും സംവിധാനം മേഖലയിലും എത്തണം എന്നാഗ്രഹം ഉണ്ടെന്നും എന്നാൽ ഉടൻ ഉണ്ടാകില്ലന്നും നസ്രിയ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക