"കഴിക്കുന്നതിന് മുൻപ് ആദ്യത്തെ ഉരുള തനിക്ക് തരും എന്നിട്ടേ വിക്കി കഴിക്കൂ" ആരാധകർ ഏറ്റെടുത്ത് നയൻതാരയുടെ ഡോക്യൂമെന്ററി

നയൻതാരയുടെ “ബിയോണ്ട് ദി ഫെയറി ടെയ്ൽ” ഡോക്യുമെന്ററി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ജീവിതാനുഭവങ്ങളും പ്രണയവും വിവാഹവുമെല്ലാം തുറന്നുപറയുന്ന ഈ ഡോക്യുമെന്ററിയുടെ പ്രത്യേകത കൂടിയാണിത്. ഡോക്യുമെന്ററിയിൽ നിന്നുള്ള ചില പ്രമേയങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേറിട്ട ക്ലിപ്പുകളായി പ്രചരിച്ചുവരികയാണ്. ഇതിൽ ഒന്ന്, വിഘ്നേഷ് ശിവന്റെ ഒരു നിർബന്ധത്തെക്കുറിച്ചുള്ള നയൻതാരയുടെ അഭിപ്രായമാണ്.

“എവിടേയും പോയാലും, എന്തായാലും, വിഘ്നെഷ് കഴിക്കുന്നതിന് മുമ്പ് എനിക്ക് ഉരുള തരണം, എങ്കിൽ മാത്രമേ അദ്ദേഹം കഴിക്കൂ,” എന്നതാണ് നയൻതാര പറയുന്നത്. അവർ വിശദീകരിക്കുന്നത് അനുസരിച്ച്, വിഘ്നേഷുമായുള്ള വഴക്കുകൾ ഉണ്ടാകുന്നവെങ്കിൽ, അദ്ദേഹം ആദ്യം നൽകുന്നത് സ്വീകരിക്കാതെ, വാശിയുമായി ഒരു നിലപാട് കാണിക്കും. ചിലപ്പോൾ, ഒരൊറ്റ മണിക്കൂറിൽ പ്രശ്നം തീർന്നേക്കും. എന്നാൽ ചില സമയങ്ങളിൽ പിണക്കം ഒരുദിവസം വരെ നീണ്ടുനിൽക്കുമെന്നും നയൻതാര പറയുന്നു.

നയൻതാരയുടെ ഡോക്യുമെന്ററിയിൽ “നാനും റൗഡി താൻ” എന്ന ചിത്രത്തിലെ 3 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഫീസായി ആവശ്യപ്പെട്ടതിനെ കുറിച്ചുള്ള തുറന്നുപറച്ചൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത “നാനും റൗഡി താൻ” എന്ന സിനിമ ധനുഷ് നിർമിച്ചിരുന്നു. ആ സിനിമയുടെ സെറ്റിലായാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക