ഞാന്‍ ആരുടെ കൂടെയാണ് പോയതെന്ന് അറിയണം, 60ല്‍ അധികം മെസേജുകളാണ് എന്റെ ഫോട്ടോഗ്രാഫര്‍ക്ക് വന്നത്; വെളിപ്പെടുത്തി നടി നയന

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് നടി നയന എല്‍സ തുറന്നു പറഞ്ഞിട്ടുണ്ട്. നയനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറുകയും ചെയ്തിരുന്നു. തന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ അറിയാന്‍ വേണ്ടി തന്റെ ഫോട്ടോഗ്രാഫറിന് പലരും മെസേജ് അയച്ചിട്ടുണ്ട് എന്നാണ് നയന ഇപ്പോള്‍ പറയുന്നത്.

ആദ്യമായി സോളോ ട്രിപ് ചെയ്ത അനുഭവം പങ്കുവച്ചാണ് നയന സംസാരിച്ചത്. ആദ്യമായി സോളോ ട്രിപ്പ് പോയത് മാലിദ്വീപിലാണ്. അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് തന്റെ ഫോട്ടോഗ്രാഫര്‍ക്ക് ഒരുപാട് പേര്‍ മെസേജ് ചെയ്തു. അറുപതിലധികം മെസേജുകള്‍ ലഭിച്ചിരുന്നു.

നയന ആരുടെ കൂടെയാണ്, കപ്പിള്‍സിന്റെ ചിത്രം എപ്പോഴാണ് പുറത്ത് വിടുന്നത് എന്നൊക്കെ. താന്‍ സോളോ ആണെന്ന് പറഞ്ഞിട്ട് ആര്‍ക്കും ദഹിച്ചിരുന്നില്ല. ഗോസിപ്പാണ് എല്ലാവര്‍ക്കും വേണ്ടത്. ഇത്രയും പേര്‍ നിന്റെ കാര്യത്തില്‍ കണ്‍സേണ്‍ഡ് ആണെന്ന് ഫോട്ടോഗ്രാഫര്‍ കാണിച്ചു തന്നു.

ഓ ഇത്രയും പേര്‍ക്ക് തന്നെ കുറിച്ച് കരുതല്‍ ഉണ്ടല്ലോ എന്നാണ് താന്‍ പറഞ്ഞത്. അപ്പോഴാണ് തനിക്കത് മനസിലായത്, ഇതൊക്കെ ആരെയാണ് ബോധിപ്പിക്കേണ്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട് എന്നാണ് നയന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തന്റെ മാതാപിതാക്കളും അവരുടെ മുന്‍തലമുറയുമൊക്കെ പുറത്തായിരുന്നതിനാല്‍ അവര്‍ പുരോഗമന ചിന്താഗതിയുള്ളവരാണെന്നും നയന പറയുന്നുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അവര്‍ക്ക് പേടിയുണ്ടാക്കുന്നുണ്ടെന്നും നടി പറയുന്നുണ്ട്.’കുര്‍ബാനി’ ആണ് നയനയുടെ ഏറ്റവും പുതിയ ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക