പരിപാടിക്കിടെ ഇഷ്ടികയ്ക്ക് ഏറ് കിട്ടി, ഇറങ്ങി ഓടുകയായിരുന്നു, നിന്നത് സംക്രാന്തിയില്‍: നസീര്‍ സംക്രാന്തി

ജീവിതത്തിലും കരിയറിലും താന്‍ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെയും വെല്ലുവിളികളെയും കുറിച്ച് നടന്‍ നസീര്‍ സംക്രാന്തി തുറന്നു പറഞ്ഞിട്ടുണ്ട്. കൂവലുകള്‍ മാത്രമല്ല പരിപാടിക്കിടെ തനിക്ക് ഇഷ്ടിക കൊണ്ട് ഏറ് വരെ കിട്ടിയിട്ടുണ്ട് എന്നാണ് നസീര്‍ സംക്രാന്തി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

കൂവല്‍ കിട്ടിയിട്ടുള്ള പരിപാടി ഈയ്യടുത്ത് ഉണ്ടായിട്ടില്ല. ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്. ഇപ്പോഴല്ല കുറേ നാളുകള്‍ മുമ്പാണ്. ആദ്യകാലത്താണ്. അന്ന് നാടകത്തില്‍ അഭിനയിക്കുമായിരുന്നു. മാട്ട നാടകം എന്നാണ് പറയുക. പെട്ടെന്ന് തട്ടിക്കൂട്ടുന്നതായിരിക്കും. പ്രൊഫഷണല്‍ അല്ലാത്ത, നമ്മള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്.

അങ്ങനെ നാടകം കളിക്കാന്‍ പോയിരുന്നു ഒരിക്കല്‍. ഇഷ്ടികക്കളത്തില്‍ വച്ചായിരുന്നു പരിപാടി. ഒരു ഇഷ്ടിക വന്നതും താന്‍ തല പിന്നിലേക്ക് ആക്കിയത് കൊണ്ട് ഏറു കൊണ്ടില്ല. അല്ലെങ്കില്‍ തന്റെ നെറ്റിയിലിരുന്നേനെ. അത് നേരെ കര്‍ട്ടനിലാണ് പോയി കൊണ്ടത്.

അവിടെ നിന്നും അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് താന്‍ നിന്നത്. പുറകില്‍ കൂടെ ഇറങ്ങി ഓടിയത്. നാലഞ്ച് കിലോമീറ്റര്‍ ഓടി. രാത്രി രണ്ട് മണിയെങ്ങാണ്ട് ആയിട്ടുണ്ടാകും. അത് തന്റെ മനസില്‍ ഇപ്പോഴുമുള്ള ഏറാണ്.

ഒരുത്തന്‍ ഇങ്ങനെ ഉന്നം നോക്കിയിട്ട് എറിയുന്നത് കണ്ടതു കൊണ്ടാണ് മാറാന്‍ പറ്റിയത് എന്നാണ് നസീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, തട്ടീം മുട്ടീം കോമഡി സീരിയലിലൂടെയാണ് നസീര്‍ ശ്രദ്ധ നേടുന്നത്. ബംപര്‍ ചിരി എന്ന ഷോയില്‍ ജഡ്ജ് ആണ് ഇന്ന് നസീര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക