ലോകേഷും ഞാനും കൂടി ഒരു സംഭവം ചെയ്തു, അതാണ് എല്‍സിയുവിന്റെ തുടക്കം; വെളിപ്പെടുത്തി നരേന്‍

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ അടുത്തതായി എത്തുന്ന ചിത്രം ‘കൈതി 2′ തന്നെയാണെന്ന് ഉറപ്പിച്ച് നടന്‍ നരേന്‍. ക്വീന്‍ എലിസബത്ത്’ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ ആയിരുന്നു നരേന്‍ സംസാരിച്ചത്. എല്‍സിയുവിന്റെ തുടക്കം പറയുന്ന ഷോര്‍ട്ട് ഫിലിമും എത്തുന്നുണ്ട് എന്നും നരേന്‍ വ്യക്തമാക്കി.

”ഉറപ്പായിട്ടും കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എല്‍സിയുവില്‍ അടുത്തതായി അതാണ് വരുന്നത്. അതിനിടയില്‍ ഒരു സംഭവം ഉണ്ട്, അത് പുറത്തു പറഞ്ഞിട്ടില്ല. ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. ലോകേഷും ഞാനും കൂടി ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്.”

”ഒരു 10 മിനിറ്റ് ഷോര്‍ട്ട് ഫിലിം ആണ്. അതിന് എല്‍സിയുവുമായി ബന്ധമുണ്ട്. അതാണ് എല്‍സിയുവിന്റെ തുടക്കം. അതിപ്പോള്‍ അധികം താമസിയാതെ വരും” എന്നാണ് നരേന്‍ പറയുന്നത്. അതേസമയം, കൈതി 2വിന്റെ ഇനിയുള്ള കഥ തനിക്ക് അറിയില്ലെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ നരേന്‍ വ്യക്തമാക്കിയിരുന്നു.

വിക്രം ഇറങ്ങിയ ശേഷം കഥ മുഴുവന്‍ മാറി അതായത് താന്‍ ചെയ്ത കഥാപാത്രമായ ബിജോയുടെ ലൈഫ് മാറി എന്നാണ് നരേന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2019ല്‍ ആണ് കൈതി തിയേറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷം ജൂണില്‍ ആയിരുന്നു വിക്രം റിലീസ് ചെയ്തത്.

കൈതിയിലെ നരേന്റെ കഥപാത്രം ബിജോയും കാര്‍ത്തിയുടെ കഥപാത്രം ഡില്ലിയും വിക്രം സിനിമയിലും എത്തുന്നുണ്ട്. കൈതിയുടെ രണ്ടാം ഭാഗം എത്തിയതിന് ശേഷമാകും വിക്രത്തിന്റെ രണ്ടാം ഭാഗം ലോകേഷ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക