കറുത്ത നിറമായിട്ടും ആത്മവിശ്വാസത്തോടെയിരിക്കാന്‍ എങ്ങനെ കഴിയുന്നു, ആ ചോദ്യം കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു: നന്ദിത

2008 ല്‍ റിലീസ് ചെയ്ത ഫിറാഖ് എന്ന സിനിമയില്‍ കൂടിയാണ് നന്ദിത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ ഇരുണ്ട നിറമായതിനാല്‍ തനിക്ക് പലയിടത്തുനിന്നും നേരിടേണ്ടി വന്ന വിചിത്ര അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി.

കോസ്‌മെറ്റിക് ഷോപ്പുകളില്‍ പോയാല്‍ തനിക്ക് അവര്‍ ആദ്യം തരുന്നത് ആന്റി ടാന്‍ ക്രീമുകളാണെന്നും ഇത് ഉപയോഗിച്ചാല്‍ കരുവാളിപ്പ് മാറുമെന്നാണ് അവര്‍ പറയാറുള്ളതെന്നും നന്ദിത പറഞ്ഞു. ഞാന്‍ ഈ നിറത്തില്‍ തന്നെയാണ് ജനിച്ചത്. ഇതില്‍ തന്നെ മരിക്കുകയും ചെയ്യുമെന്നാണ് അവരോട് പറയുന്നത് നടി വ്യക്തമാക്കി.

നിറം സംബന്ധിച്ചുള്ള ധാരാളം ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് നാല് തവണ കോളേജുകളില്‍ വെച്ച് ഇത് നടന്നിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതുപോലെ കറുത്ത നിറമായിട്ടും എങ്ങനെ ഇത്ര അത്മവിശ്വാസത്തോടെ കഴിയാന്‍ പറ്റുന്നുവെന്ന് അന്നെന്നോട് ഒരു പെണ്‍കുട്ടി ചോദിച്ചു. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി കാരണം അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ അച്ഛനും അമ്മയും അത്തരമൊരു ചിന്ത തലയിലേക്ക് വെച്ചിരുന്നില്ലെന്നും നടി അഭിപ്രായപ്പെട്ടു.

ഇരുണ്ട നിറമായതിനാല്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് നന്ദിത നേരത്തെയും പൊതുവേദിയില്‍ തുറന്നുസംസാരിച്ചിട്ടുണ്ട്. സ്വിഗാറ്റോയാണ് നന്ദിതയുടെ പുതിയ ചിത്രം. മാനസ് എന്ന യുവാവിന്റെ കഥയാണ് നന്ദിതയുടെ സ്വിഗാറ്റോയെന്ന സിനിമ പറയുന്നത്. കൊവിഡ് മഹാമാരി സമയത്ത് ജോലി നഷ്ടപ്പെട്ട മാനസ് പിന്നീട് സ്വിഗാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്പില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക