കറുത്ത നിറമായിട്ടും ആത്മവിശ്വാസത്തോടെയിരിക്കാന്‍ എങ്ങനെ കഴിയുന്നു, ആ ചോദ്യം കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു: നന്ദിത

2008 ല്‍ റിലീസ് ചെയ്ത ഫിറാഖ് എന്ന സിനിമയില്‍ കൂടിയാണ് നന്ദിത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ ഇരുണ്ട നിറമായതിനാല്‍ തനിക്ക് പലയിടത്തുനിന്നും നേരിടേണ്ടി വന്ന വിചിത്ര അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി.

കോസ്‌മെറ്റിക് ഷോപ്പുകളില്‍ പോയാല്‍ തനിക്ക് അവര്‍ ആദ്യം തരുന്നത് ആന്റി ടാന്‍ ക്രീമുകളാണെന്നും ഇത് ഉപയോഗിച്ചാല്‍ കരുവാളിപ്പ് മാറുമെന്നാണ് അവര്‍ പറയാറുള്ളതെന്നും നന്ദിത പറഞ്ഞു. ഞാന്‍ ഈ നിറത്തില്‍ തന്നെയാണ് ജനിച്ചത്. ഇതില്‍ തന്നെ മരിക്കുകയും ചെയ്യുമെന്നാണ് അവരോട് പറയുന്നത് നടി വ്യക്തമാക്കി.

നിറം സംബന്ധിച്ചുള്ള ധാരാളം ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് നാല് തവണ കോളേജുകളില്‍ വെച്ച് ഇത് നടന്നിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതുപോലെ കറുത്ത നിറമായിട്ടും എങ്ങനെ ഇത്ര അത്മവിശ്വാസത്തോടെ കഴിയാന്‍ പറ്റുന്നുവെന്ന് അന്നെന്നോട് ഒരു പെണ്‍കുട്ടി ചോദിച്ചു. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി കാരണം അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ അച്ഛനും അമ്മയും അത്തരമൊരു ചിന്ത തലയിലേക്ക് വെച്ചിരുന്നില്ലെന്നും നടി അഭിപ്രായപ്പെട്ടു.

ഇരുണ്ട നിറമായതിനാല്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് നന്ദിത നേരത്തെയും പൊതുവേദിയില്‍ തുറന്നുസംസാരിച്ചിട്ടുണ്ട്. സ്വിഗാറ്റോയാണ് നന്ദിതയുടെ പുതിയ ചിത്രം. മാനസ് എന്ന യുവാവിന്റെ കഥയാണ് നന്ദിതയുടെ സ്വിഗാറ്റോയെന്ന സിനിമ പറയുന്നത്. കൊവിഡ് മഹാമാരി സമയത്ത് ജോലി നഷ്ടപ്പെട്ട മാനസ് പിന്നീട് സ്വിഗാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്പില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു