'കല്‍ക്കി'യിലെ കൃഷ്ണന്‍ മാറുന്നു? മുഖം വ്യക്തമാക്കാതിരുന്നത് മഹേഷ് ബാബുവിനെ കൊണ്ടുവരാന്‍! സംവിധായകന്‍ പറയുന്നു

ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘കല്‍ക്കി 2898 എഡി’. ബോക്‌സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്ത് ഏറെ ചര്‍ച്ചയായ കഥാപാത്രമാണ് കൃഷ്ണന്റെത്. കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കാത്ത രീതിയിലായിരുന്നു ചിത്രീകരണം.

കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ ഒരു സൂപ്പര്‍ താരത്തെ കൊണ്ടുവരാനാകും ഈ കഥാപാത്രത്തിന്റെ മുഖം വ്യക്തമാക്കാതിരുന്നത് എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. രണ്ടാം ഭാഗത്തില്‍ കൃഷ്ണനാകുന്നത് മഹേഷ് ബാബു ആണെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ നാഗ് അശ്വിന്‍ ഇപ്പോള്‍.

”കല്‍ക്കി യൂണിവേഴ്സില്‍ കൃഷ്ണന്റെ മുഖം കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍, ഇനി ഭാവിയില്‍ അത്തരത്തില്‍ ഒരു ചിന്ത വന്നാല്‍, തീര്‍ച്ചയായും മഹേഷ് ബാബുവിനെ ആയിരിക്കും ആ കഥാപാത്രത്തിന് വേണ്ടി സമീപിക്കുക. അദ്ദേഹം ആ കഥാപാത്രത്തിന് കൃത്യമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തിന് സാമ്പത്തികമായും ഗുണം ചെയ്യും.”

”ഖലേജ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കല്‍ക്കിയില്‍ കൃഷ്ണനായി എത്തുകയാണെങ്കില്‍ ആ കഥാപാത്രത്തോട് നൂറുശതമാനവും നീതിപുലര്‍ത്താന്‍ അദ്ദേഹത്തിനാവും” എന്നാണ് നാഗ് അശ്വിന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഈ വര്‍ഷം ജൂണ്‍ 27ന് പുറത്തിറങ്ങിയ കല്‍ക്കി 1100 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് പുറമേ ദീപിക പദുക്കോണും, ശോഭനയും ചിത്രത്തില്‍ ഉണ്ട്. കല്‍ക്കിയിലെ വില്ലനായ കമല്‍ ഹാസന്റെ മുഴുനീള പെര്‍ഫോമന്‍സ് ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വരാനിരിക്കുന്നത് എന്നാണ് കല്‍ക്കി ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ നിന്നുള്ള സൂചന.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ