'ചേച്ചിയെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാവില്ല എന്ന് പറഞ്ഞാണ് കഥ പറഞ്ഞത്'; കേശുവിന്റെ രത്‌നമ്മയെ കുറിച്ച് നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം ഡിസംബര്‍ 31ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. ദിലീപിന്റെ വേറിട്ട ഗെറ്റപ്പ് ആണ് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 30 വയസുള്ള കേശുവായും 67 വയസ് പ്രായമുള്ള കേശുവായുമാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്.

ദിലീപിന്റെ നായികയായി ഉര്‍വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. രത്‌നമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിക്കുന്നത്. രത്‌നമ്മ എന്ന കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യയായ താരം ഉര്‍വശി മാത്രമാണ് എന്നാണ് നാദിര്‍ഷ പറയുന്നത്.

കേശുവേട്ടനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കഥാപാത്രമാണ് ഭാര്യ രത്‌നമ്മ. അത് ചെയ്യാന്‍ ഏറ്റവും അനുയോജ്യയായ താരം ഉര്‍വശി ചേച്ചി മാത്രമാണ്. ചേച്ചിക്ക് പകരം എന്നൊരു ചിന്ത പോലും ഉണ്ടായിട്ടില്ല. ചേച്ചി ഈ ചിത്രം ചെയ്യില്ല എന്ന് പറഞ്ഞിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്നറിയില്ല.

പകരം വേറൊരു ആളില്ല, ആരെയും ചിന്തിക്കാനാവില്ല എന്ന് തന്നെയാണ് കഥ പറഞ്ഞ സമയത്ത് ചേച്ചിയോട് താന്‍ പറഞ്ഞതും. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണ് ഈ കോമ്പോ എന്ന് നാദിര്‍ഷ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തെത്തിയിരുന്നു. ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് ചിരിവിരുന്നാകും എന്ന് ഊട്ടിയുറപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക