അന്ന് കടല്‍പ്പാലത്തില്‍ നിന്നും എടുത്തു ചാടിയ ആളാണ്, അതു പോലെ ഈ സിനിമയിലും ദിലീപ് റിസ്‌ക് എടുത്തിട്ടുണ്ട്: നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. നെടുമുടി വേണുവിനെയും അലന്‍സിയറിനെയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യം നോക്കിയത്. എന്നാല്‍ യാദൃച്ഛികമായാണ് ദിലീപ് എത്തിയത് എന്നാണ് നാദിര്‍ഷ പറയുന്നത്.

തന്റെ ആദ്യ പടം ദിലീപിനൊപ്പം ചെയ്യാനിരുന്നതാണ്. പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ തന്നെ വേറെ ആള്‍ക്ക് വെച്ചത് യാദൃച്ഛികമായി ദിലീപിലേക്ക് എത്തിയതാണ്. വേണുവേട്ടനേയും അലന്‍സിയറിനേയുമൊക്കെ തങ്ങള്‍ ആദ്യം ഈ വേഷത്തില്‍ നോക്കിയിരുന്നു.

ദിലീപ് എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ്. ക്രേസി ഗോപാലന്‍ ഷൂട്ട് ടൈമില്‍ കടല്‍പ്പാലത്തില്‍ നിന്ന് എടുത്തു ചാടിയ ആളാണ്. ഇതിലും ഒരുപാട് റിസ്‌ക് എടുത്ത് ചെയ്ത സീനുകളുണ്ട് എന്നാണ് നാദിര്‍ഷ പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാകുന്ന മുഹൂര്‍ത്തങ്ങളാണ് സിനിമയില്‍.

ദിലീപ് കേശുവാകാന്‍ മൊട്ടയടിച്ചു, ആദ്യം മൂന്ന് നാല് മണിക്കൂര്‍ എടുത്തായിരുന്നു മേക്കപ്പ്. പിന്നീട് ദിവസവും അരമണിക്കൂര്‍ കൊണ്ടൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. പടിപടിയായുള്ള വളര്‍ച്ചയായിരുന്നു കേശുവിന്റേത്. ആദ്യം സ്‌കെച്ച്, പിന്നെ മേക്കപ്പിട്ടു.

പിന്നെ പല്ല് വെച്ചു, പാന്റ് വലിച്ചു കയറ്റല്‍ അങ്ങനെ ദിവസവും ഓരോന്ന് ആഡ് ചെയ്ത് മൈനൂട്ട് കാര്യങ്ങള്‍ വരെ നോക്കിയുള്ള വളര്‍ച്ചയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ നാദിര്‍ഷ വ്യക്തമാക്കുന്നത്. പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക