അന്ന് കടല്‍പ്പാലത്തില്‍ നിന്നും എടുത്തു ചാടിയ ആളാണ്, അതു പോലെ ഈ സിനിമയിലും ദിലീപ് റിസ്‌ക് എടുത്തിട്ടുണ്ട്: നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. നെടുമുടി വേണുവിനെയും അലന്‍സിയറിനെയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യം നോക്കിയത്. എന്നാല്‍ യാദൃച്ഛികമായാണ് ദിലീപ് എത്തിയത് എന്നാണ് നാദിര്‍ഷ പറയുന്നത്.

തന്റെ ആദ്യ പടം ദിലീപിനൊപ്പം ചെയ്യാനിരുന്നതാണ്. പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ തന്നെ വേറെ ആള്‍ക്ക് വെച്ചത് യാദൃച്ഛികമായി ദിലീപിലേക്ക് എത്തിയതാണ്. വേണുവേട്ടനേയും അലന്‍സിയറിനേയുമൊക്കെ തങ്ങള്‍ ആദ്യം ഈ വേഷത്തില്‍ നോക്കിയിരുന്നു.

ദിലീപ് എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ്. ക്രേസി ഗോപാലന്‍ ഷൂട്ട് ടൈമില്‍ കടല്‍പ്പാലത്തില്‍ നിന്ന് എടുത്തു ചാടിയ ആളാണ്. ഇതിലും ഒരുപാട് റിസ്‌ക് എടുത്ത് ചെയ്ത സീനുകളുണ്ട് എന്നാണ് നാദിര്‍ഷ പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാകുന്ന മുഹൂര്‍ത്തങ്ങളാണ് സിനിമയില്‍.

ദിലീപ് കേശുവാകാന്‍ മൊട്ടയടിച്ചു, ആദ്യം മൂന്ന് നാല് മണിക്കൂര്‍ എടുത്തായിരുന്നു മേക്കപ്പ്. പിന്നീട് ദിവസവും അരമണിക്കൂര്‍ കൊണ്ടൊക്കെ ചെയ്യാന്‍ കഴിഞ്ഞിരുന്നു. പടിപടിയായുള്ള വളര്‍ച്ചയായിരുന്നു കേശുവിന്റേത്. ആദ്യം സ്‌കെച്ച്, പിന്നെ മേക്കപ്പിട്ടു.

പിന്നെ പല്ല് വെച്ചു, പാന്റ് വലിച്ചു കയറ്റല്‍ അങ്ങനെ ദിവസവും ഓരോന്ന് ആഡ് ചെയ്ത് മൈനൂട്ട് കാര്യങ്ങള്‍ വരെ നോക്കിയുള്ള വളര്‍ച്ചയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ നാദിര്‍ഷ വ്യക്തമാക്കുന്നത്. പ്രായമുള്ള ലുക്കിലെത്തിയ ദിലീപിന്റെ ലുക്ക് പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ