പകുതി വടിച്ച മുറിമീശയുമായി ദിലീപ് ഏകദേശം രണ്ട് മാസത്തോളം നടന്നിട്ടുണ്ട്, ഒരു വ്യായാമവും ചെയ്യാതെയാണ് തടിച്ചത്: നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. 67 വയസ് പ്രായമുള്ള കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം റിയലിസ്റ്റിക് സിനിമയായി ഒരുക്കാന്‍ വിചാരിച്ചിരുന്നതിനാല്‍ പ്രായമുള്ള ആളെ വെച്ച് തന്നെ സിനിമ എടുക്കണമെന്ന് കരുതിയിരുന്നതായാണ് നാദിര്‍ഷ പറയുന്നത്.

ചിത്രത്തിനായി ദിലീപ് എടുത്ത കഷ്ടപ്പാടുകളെ കുറിച്ചാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറയുന്നത്. ദിലീപിന് വേണ്ടി എഴുതിയ കഥാപാത്രമല്ല കേശു. ഈ കഥാപാത്രത്തെ കുറിച്ച് ആലോചിച്ച സമയത്ത് ദിലീപ് മനസിലേ ഇല്ലായിരുന്നു. വേണു ചേട്ടനോ അലന്‍സിയര്‍ ചേട്ടനോ കേശുവിനെ അവതരിപ്പിക്കണം എന്നായിരുന്നു ആഗ്രഹം.

ഇതൊരു പക്കാ റിയലിസ്റ്റിക് സിനിമയായി ഒരുക്കാനാണ് വിചാരിച്ചിരുന്നത്. അതു കൊണ്ട് തന്നെ ആ പ്രായത്തിലുള്ള നടന്‍മാരെ വെച്ച് അധികം മേക്കപ്പ് ഉപയോഗിക്കാതെ കേശുവിനെ അവതരിപ്പിക്കണം എന്നാണ് കരുതിയിരുന്നത്. പിന്നീട് സുരാജിനെയും ഈ കഥാപാത്രത്തിനായി ആലോചിച്ചിരുന്നു.

സുരാജ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനൊക്കെ ചെയ്യുന്നതിന് മുമ്പാണിത്. അപ്പോഴാണ് ദിലീപ് പറയുന്നത് ”ഡാ ഈ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. ഇത് നമുക്കൊരു വേറിട്ട ഗെറ്റപ്പില്‍ ചെയ്താലോ” എന്ന്. റോഷന്‍ എന്ന മേക്കപ്പ്മാന്‍ ആണ് ദിലീപിനെ കേശുവായി ഒരുക്കിയത്.

ദിലീപ് കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. മുടി മുഴുവനായി മൊട്ടയടിച്ചിട്ടാണ് വിഗ് വെച്ചത്. പകുതി വടിച്ച മുറിമീശയുമായി ഏകദേശം രണ്ട് മാസത്തോളം നടന്നു. മൂന്ന് നേരം ചോറും മറ്റ് ഭക്ഷണങ്ങളും കഴിച്ച് വയറു ചാടിച്ചു, ഒരു വ്യായാമവും ചെയ്യാതെ ശരീരം തടിപ്പിച്ചു.

അങ്ങനെ ശാരീരികമായി കുറേ തയ്യാറെടുപ്പുകള്‍ ചിത്രത്തിനായി ദിലീപ് നടത്തിയിട്ടുണ്ട് എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഡിസംബര്‍ 31ന് ആണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. ഉര്‍വശി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക