ലൂസിഫറിന് സത്യത്തിൽ മറ്റൊരു ലെയർ കൂടിയുണ്ട്, അതിന്റെ കഥയിൽ അതുണ്ട്: മുരളി ഗോപി

മാധ്യമപ്രവർത്തനത്തിൽ നിന്നും സിനിമയിലേക്കെത്തി ഇപ്പോൾ നടനും, തിരക്കഥാകൃത്തുമായി തിളങ്ങി നിൽക്കുന്ന താരമാണ് മുരളി ഗോപി. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ ആണ് മുരളി ഗോപി തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം.

തനിക്ക് എഴുതാൻ ഏറ്റവും ഇഷ്ടമുള്ള മേഖലയാണ് കൊമേഷ്യൽ സിനിമകൾ എന്നാണ് മുരളി ഗോപി പറയുന്നത്. ലൂസിഫർ അത്തരത്തിൽ താൻ എഴുതിയ തിരക്കഥയാണെന്നും, അതിന് മറ്റൊരു ലെയർ കൂടിയുണ്ടെന്നും മുരളി ഗോപി പറയുന്നു.

“നമ്മൾ എഴുതിയ ഒരു സ്ക്രിപ്റ്റിലെ കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി. അതിന് ഏറ്റവും കറക്റ്റ് ആയിട്ടുള്ള ആള് ലാലേട്ടൻ ആയിരുന്നു. അതാണ് ആ സിനിമയുടെ പ്രാധാന്യം. അതിനപ്പുറത്തേക്ക് ആ കഥാപാത്രത്തെ ചുറ്റിപറ്റി സിനിമ ചെയ്യുകയല്ല ചെയ്തത്. സിനിമക്കകത്ത് ആ കഥാപാത്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന് ഏറ്റവും പറ്റിയ വ്യക്തി ലാലേട്ടൻ ആയത് കൊണ്ട് അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം അത് ചെയ്തു.

ഞാനൊരു മെയിൻ സ്ട്രീം റൈറ്ററാണ് സത്യത്തിൽ. ഞാനതിനെ പരീക്ഷിച്ചിട്ടുണ്ട്. ലൂസിഫറിന് സത്യത്തിൽ മറ്റൊരു ലെയർ കൂടിയുണ്ട്. അതിന്റെ കഥയിൽ അതുണ്ട്. പക്ഷെ ഒരു പക്കാ കോമേഴ്‌ഷ്യൽ എന്റർടൈൻമെന്റിന്റെ ഫോർമാറ്റിൽ എഴുതിയ ഒരു ചിത്രമാണത്.

അത് എനിക്ക് എഴുതാൻ പറ്റില്ല എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല ചിരിയാണ് വരാറുള്ളത്. കാരണം ഞാൻ അതിന്റെ വലിയൊരു ഫാനാണ്. എനിക്ക് എഴുതാൻ ഒരുപാട് ഇഷ്ടമുള്ള ഏരിയയാണ് കോമേഴ്‌ഷ്യൽ സിനിമകൾ. അതിൽ പരീക്ഷണങ്ങളുടെ സാധ്യത ഏറ്റവും കുറച്ചിട്ടുള്ള ചിത്രമാണ് ലൂസിഫർ.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറയുന്നത്.

അതേസമയം സമീപകാല മലയാള സിനിമയിൽ ‘ലൂസിഫർ’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമയായിരുന്നു ലൂസിഫർ.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ മലയാളത്തിലേക്ക് എത്തുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന ഖ്യാതിയോടെയാണ്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, നന്ദു, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവാണ് സംഗീതം.  ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”