പണത്തിന്റെ വലുപ്പം കാണിച്ച് പത്രാസില്‍ നടക്കുകയോ സിനിമാ സ്റ്റാറിന്റെ മകന്‍ എന്ന രീതിയില്‍ അച്ഛന്‍ ഞങ്ങളെ വളര്‍ത്തുകയോ ചെയ്തിട്ടില്ല: മുരളി ഗോപി

അച്ഛന്‍ ഭരത് ഗോപിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. അച്ഛന്റെ ഒരു സിനിമ നന്നായിട്ട് കണ്ടാല്‍ ആയിരം തവണ കാണുന്നതിന് തുല്യമാണ്, അതിനാല്‍ ആവര്‍ത്തിച്ച് കാണുന്ന രീതിയില്ല. അച്ഛന്‍ അസുഖം വരുന്നതിന് മുമ്പ് ചെയ്ത ഓരോ കഥാപാത്രങ്ങളും തനിക്ക് മനപാഠമാണ് എന്നും മുരളി ഗോപി പറയുന്നു.

അച്ഛന്റെ സിനിമ ഒരുപാട് ആവര്‍ത്തിച്ചു കാണുന്ന ഒരു രീതിയില്ല. ഒരു സിനിമ നന്നായിട്ട് കണ്ടാല്‍ അത് ആയിരം തവണ കാണുന്നതിനു തുല്യമാണ്. അച്ഛന്‍ അസുഖം വരുന്നതിനു മുന്‍പ് ചെയ്ത സിനിമകളിലെ ഓരോ കഥാപാത്രങ്ങളും തനിക്ക് ബൈഹാര്‍ട്ടാണ് അത് ഒരു തവണ കണ്ടാല്‍ മാത്രം മതി മനസ്സില്‍ കയറിപ്പറ്റും.

അച്ഛനെ അനുകരിച്ചാല്‍ അത് അനുകരണം മാത്രമേ ആകുള്ളൂ ഒരിക്കലും നടനമാകില്ല. അച്ഛന്റെ സിനിമയിലെ ട്രാക്ക് അല്ല തന്നെ അതിലേക്ക് തിരിച്ചത്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിയോ, അതില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ വലുപ്പമോ അങ്ങനെ ഒരു നിലയില്‍ അല്ല അച്ഛന്‍ ഞങ്ങളെ കൊണ്ടു പോയിട്ടുള്ളത്.

നടനായതിനാല്‍ അച്ഛന്‍ പത്രാസില്‍ നടക്കുക്കയോ, ഒരു സിനിമ സ്റ്റാറിന്റെ മകന്‍ എന്നുള്ള രീതിയില്‍ തങ്ങള്‍ മക്കളെ വളര്‍ത്തുകയോ ചെയ്തിട്ടില്ല. അച്ഛന്‍ അച്ഛന്റെതായ രീതിയില്‍ വളരെ നോര്‍മലായിട്ടു ജീവിച്ചിട്ടുള്ള ഒരാളാണ്. മറ്റേത് ജോലിയെയും പോലെ ഒരു ജോലിയാണ് കലാസപര്യ എന്നുള്ളത് വിശ്വസിച്ചിരുന്ന ഒരാളാണ് എന്നും മുരളി ഗോപി വ്യക്തമാക്കി.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്