അതെന്താ.. ഇപ്പോ ബാറില്‍ വെച്ചാണോ വിവാഹം നടക്കുന്നത്; പ്രചാരണങ്ങള്‍ക്ക് എതിരെ മുകേഷ്

മണിയന്‍ പിള്ള രാജുവിന്റെ മകന്റെ വിവാഹദിവസം മദ്യപിച്ചു മദോന്മത്തനായി വിവാഹവേദിയില്‍ നിന്നും താന്‍ ഇറങ്ങി പോയി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചു പ്രതികരിച്ച് മുകേഷ്. നട്ടാല്‍ കുരുക്കാത്ത ചില കഥകളാണ് പലരും പടച്ചു വിടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്തുകൊണ്ട് അഭിമുഖങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുകേഷ്. ഞാന്‍ തന്നെ ആലോചിക്കാറുണ്ട് എനിക്ക് ഇതിന്റെ ആവശ്യം ഉണ്ടോ എന്ന്. ഞാന്‍ എന്തിനു പോയി വെറുതെ തല വച്ച് കൊടുക്കുന്നു എന്ന് ചിന്തിക്കാറുണ്ട്.

മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയി. തിരുവനന്തപുറത്തുവച്ചാണ് അത് നടക്കുന്നത്. അവിടെ പോയി ഭക്ഷണം കഴിച്ചു ഞാന്‍ തിരികെ ഇറങ്ങിയപ്പോള്‍ പഴയ നടി കാര്‍ത്തിക അവിടെ നിക്കുന്നു. ഞാന്‍ അവരെ വിഷ് ചെയ്തു. മുകേഷ് പറയുന്നു.

ഞാന്‍ കാര്‍ത്തികയോട് പറഞ്ഞു, അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ, എല്ലാം കറക്ട് ആയി പറയണം എന്നും ഞാന്‍പറഞ്ഞിരുന്നു . ഇത് ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ മീഡിയക്കാര്‍ എന്റെ അടുത്തേക്ക് വന്നു, അതുകണ്ടോണ്ട് ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നല്ല ഫുഡ്, ഞാന്‍ കഴിച്ചിട്ട് വരുവാ, അത്രെമേ ഉള്ളൂ എന്നും പറഞ്ഞു കാറില്‍ കയറി.

ഈ സംഭവം എന്നാല്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ ,മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്. എന്ന ടൈറ്റിലില്‍ ആണ് ആ ക്ലിപ്പ് പുറത്തുപോയത്. എന്താണ് നമ്മള്‍ കരുതേണ്ടത്. നമ്മള്‍ തകര്‍ന്നു പോവുകയാണ്. അതെന്താണ് ബാറില്‍ വച്ചാണോ അപ്പോള്‍ വിവാഹം നടക്കുന്നത്. മുകേഷ് പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു