സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെന്‍ഷന്‍ വലുതായിരുന്നു, മുന്നില്‍ നിരത്തി വെച്ചിരിക്കുന്നത് മൂന്ന് ഫോണുകള്‍ : എം.ടി

സെപ്റ്റംബര്‍ 7 ന് മമ്മൂട്ടിയുടെ പിറന്നാളാണ്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ തയ്യാറെടുക്കുകയാണ് ആരാധകരും സിനിമാ ലോകവും. നടനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര രംഗത്തെ സഹപ്രവര്‍ത്തകര്‍. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ചിത്രത്തെരുവുകള്‍ എന്ന ചലച്ചിത്ര സ്മരണയുടെ പുസ്തകത്തില്‍ മമ്മൂട്ടിയെ കുറിച്ച് എംടി എഴുതിയ ഒരു സംഭവമാണ്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ പ്രസവസമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.

കൊടൈക്കനാലില്‍ തൃഷ്ണയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുള്ള സംഭവമാണിത്. ”സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം. രണ്ട് നാഴിക കഴിഞ്ഞ് പോകണം പോസ്റ്റോഫീസില്‍ എത്താന്‍. ചിലപ്പോള്‍ കാറുണ്ടായെന്ന് വരില്ല. ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. പലപ്പോഴും ലൈനില്ല. അടിക്കാന്‍ കഴിയാത്ത ഉത്കണ്ഠയുടെ അനേകമനേകം നിമിഷങ്ങള്‍. ഫോണ്‍ കിട്ടി. ആശ്വാസത്തോടെ ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞതാവും. ഇത് പറയുമ്പോള്‍ മമ്മൂട്ടിയുടെ മുന്നില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. ഇത് കേട്ട് ഞാന്‍ നിശ്ശബ്ദമായി പറഞ്ഞു.’ ജീവിതം തന്നെ വലിയൊരു ഉത്കണ്ഠയല്ലേ മമ്മൂട്ടി? അനേകം ഉത്കണ്ഠകളിലൂടെയാണല്ലേ നാം നമ്മുടെ ഈ താവളങ്ങളിലേയ്ക്ക് എത്തിപ്പെട്ടത്’ ”- എംടി പുസ്തകത്തില്‍ പറയുന്നു.

മമ്മൂട്ടിയ്ക്ക് സിനിമയോടുള്ള താത്പര്യത്തെ കുറിച്ചും എംടി പുസ്തകത്തില്‍ പറയുന്നുണ്ട്. ദേവലോകം എന്ന സിനിമ സെറ്റില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് എഴുതി കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു