'നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നു എന്നാണ് വിനീതേട്ടന്‍ ചോദിച്ചത്: മാത്തുക്കുട്ടി

കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് രണ്ട് വര്‍ഷം വിനീത് ശ്രീനിവാസന്‍ വായിക്കാതെ വെച്ചിരുന്നുവെന്ന് സംവിധായകന്‍ മാത്തുക്കുട്ടി. കുഞ്ഞിരാമായണം സെറ്റില്‍ വെച്ച് നല്‍കിയ തിരക്കഥ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴും വായിച്ചിരുന്നില്ലെന്നും മാത്തുക്കുട്ടി പറഞ്ഞു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി വിനീത് ശ്രീനിവാസനില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ചത്. ഞാന്‍ പുള്ളിയെ നോക്കിച്ചിരിച്ചു. കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് കൊടുത്തതൊക്കെ എന്റെ മനസിലുണ്ട്. പക്ഷേ ഞാനെഴുതിയത് ശരിയാണോയെന്ന് അറിയില്ലായിരുന്നു,’ മാത്തുക്കുട്ടി പറഞ്ഞു.

‘നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നുവെന്നാണ് വിനീതേട്ടന്‍ ചോദിച്ചത്. വേറെയാര്‍ക്കെങ്കിലും സ്‌ക്രിപ്റ്റ് കൊടുക്കാന്‍ പ്രൊഡ്യൂസേഴ്സ് പറഞ്ഞിരുന്നു. പക്ഷേ വിനീതേട്ടന്‍ പറഞ്ഞിട്ടാണ് ഇത് എഴുതിയത്. അപ്പോള്‍ പുള്ളി എന്താണോ പറയുന്നത് അത് കേട്ടിട്ട് മുന്നോട്ട് പോകാമെന്നാണ് വിചാരിച്ചത്.

നിനക്ക് പ്രാന്താണോ മാത്തുക്കുട്ടി ഒരു സിനിമക്ക് വേണ്ടി ഒരാളെ രണ്ട് വര്‍ഷം കാത്തിരിക്കാനെന്നാണ് വിനീതേട്ടന്റെ ഭാര്യ ദിവ്യ ചേച്ചി ഇതറിഞ്ഞിട്ട് എന്നോട് ചോദിച്ചത്,’ മാത്തുക്കുട്ടി വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക