'നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നു എന്നാണ് വിനീതേട്ടന്‍ ചോദിച്ചത്: മാത്തുക്കുട്ടി

കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് രണ്ട് വര്‍ഷം വിനീത് ശ്രീനിവാസന്‍ വായിക്കാതെ വെച്ചിരുന്നുവെന്ന് സംവിധായകന്‍ മാത്തുക്കുട്ടി. കുഞ്ഞിരാമായണം സെറ്റില്‍ വെച്ച് നല്‍കിയ തിരക്കഥ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴും വായിച്ചിരുന്നില്ലെന്നും മാത്തുക്കുട്ടി പറഞ്ഞു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി വിനീത് ശ്രീനിവാസനില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ചത്. ഞാന്‍ പുള്ളിയെ നോക്കിച്ചിരിച്ചു. കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് കൊടുത്തതൊക്കെ എന്റെ മനസിലുണ്ട്. പക്ഷേ ഞാനെഴുതിയത് ശരിയാണോയെന്ന് അറിയില്ലായിരുന്നു,’ മാത്തുക്കുട്ടി പറഞ്ഞു.

‘നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നുവെന്നാണ് വിനീതേട്ടന്‍ ചോദിച്ചത്. വേറെയാര്‍ക്കെങ്കിലും സ്‌ക്രിപ്റ്റ് കൊടുക്കാന്‍ പ്രൊഡ്യൂസേഴ്സ് പറഞ്ഞിരുന്നു. പക്ഷേ വിനീതേട്ടന്‍ പറഞ്ഞിട്ടാണ് ഇത് എഴുതിയത്. അപ്പോള്‍ പുള്ളി എന്താണോ പറയുന്നത് അത് കേട്ടിട്ട് മുന്നോട്ട് പോകാമെന്നാണ് വിചാരിച്ചത്.

നിനക്ക് പ്രാന്താണോ മാത്തുക്കുട്ടി ഒരു സിനിമക്ക് വേണ്ടി ഒരാളെ രണ്ട് വര്‍ഷം കാത്തിരിക്കാനെന്നാണ് വിനീതേട്ടന്റെ ഭാര്യ ദിവ്യ ചേച്ചി ഇതറിഞ്ഞിട്ട് എന്നോട് ചോദിച്ചത്,’ മാത്തുക്കുട്ടി വ്യക്തമാക്കി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ