'യുവതാരങ്ങളുടെ അടുത്ത് കഥയുമായി ചെന്നാൽ അവരുടെ മറുപടി വിഷമിപ്പിക്കും'; നിർമ്മാതാവ്

പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാൽ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിർമ്മാതാവ് മനോജ്‌ രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട് ഡേറ്റ് ചോദിച്ചു ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.

ഇന്ന് ഒരു പാട് സിനിമകളും ഒരു പാട് നല്ല നടൻമാരുമുണ്ട്. പക്ഷെ പലർക്കും കഥ കേൾക്കാൻ പോലും സമയമില്ല എന്നതാണ് സത്യം. അറുപത് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ചിലപ്പോൾ പത്ത് ദിവസമായിരിക്കും പലർക്കും ഫ്രീയായി കിട്ടുക ആ ദിവസങ്ങളിൽ. അഞ്ചും ആറും കഥയുമായി ആളുകൾ കാത്തു നിൽക്കുകയും ചെയ്യും. എല്ലാ കഥയും കേൾക്കാൻ പലർക്കും പറ്റില്ല.

ഒരിക്കൽ ടൊവിനോ തന്നോട് പറഞ്ഞതാണ് ചേട്ടാ കഥ താൻ കേൾക്കാം പക്ഷേ സിനിമ ചെയ്യുമ്പോൾ രണ്ട് വർഷം കഴിയും. അത് ഒക്കെയാണോ എന്ന്. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഇതുവരെ പന്ത്രണ്ട് സിനിമ താൻ കമ്മിറ്റ് ചെയ്യ്തിട്ടുണ്ട് ഇതെല്ലാം ചെയ്ത് കഴിയുമ്പോൾ തന്നെ രണ്ട് വർഷം കഴിയും. പിന്നെ താൻ കഥ കേട്ടലും മൂന്ന് വർഷം കഴി‍ഞ്ഞെ ചെയ്യാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞെന്ന് മനോജ്‌ പറഞ്ഞു.

പല നടൻമാരുടെയും അവസ്ഥ ഇതാണ്.  പേജുകളിൽ പോലും ഒരു നല്ല കഥയുണ്ടെന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവർ നിരവധിയാണ്. അതുപോലെ  പലരും പൊതുവേ പറയുന്ന ഒരു പരാതി പല നടൻമാരും വിളിച്ചാൽ ഫോൺ എടുക്കില്ല എന്നതാണ്. പക്ഷെ താൻ വിളിക്കുമ്പോൾ എല്ലാവരും ഫോൺ എടുക്കാറുണ്ടെന്നും കൃത്യമായ മറുപടി നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക