ബച്ചനും ശ്രീദേവിയ്ക്കും എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയെ വിധവയാക്കുമെന്നായിരുന്നു അവരുടെ ഭീഷണി; ഇരുവരുടെയും അമ്മമാരെ കുറിച്ച് നിര്‍മ്മാതാവ്

അമിതാഭ് ബച്ചനും ശ്രീദേവിയും ഒന്നിച്ചെത്തിയ ചിത്രമാണ് ഖുദ ഗവാഹ്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. മുകുള്‍ എസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഖുദ ഗവാഹ്. മനോജ് ദേശായിയായിരുന്നു സിനിമയുടെ നിര്‍മ്മാണം. ഇപ്പോഴിതാ ഈ സിനിമയുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ചിരിക്കുകയാണ് മനോജ് ദേശായി. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചനും ശ്രീദേവിയുടെ അമ്മ രാജേശ്വരി യാംഗറും തന്നെ ഭീഷണപ്പെടുത്തിയ കഥയാണ് അദ്ദേഹം പങ്കുവച്ചത്.

അഫ്ഗാനിസ്ഥാനിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. കാബുള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിത്യസംഭവമായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി അഫ്ഗാന്‍ പ്രധാന മന്ത്രി 18 ദിവസത്തെ പ്രത്യേക സുരക്ഷ ഒരുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതേക്കുറിച്ചാണ് മനോജ് ദേശായി മനസ് തുറന്നത്.

”അമിതാഭ് ബച്ചന്റെ അമ്മ പറഞ്ഞത്, അമിതിന് എന്തെങ്കിലും പറ്റിയിട്ട്, ജയ വെള്ള സാരി ഉടുക്കേണ്ടി വന്നാല്‍ നിങ്ങളുടെ ഭാര്യയും വെള്ള സാരിയുടുക്കും. നീ പിന്നെ തിരിച്ച് ഇങ്ങോട്ട് വരണ്ട എന്നായിരുന്നു” മനോജ് പറയുന്നു. ”ശ്രീദേവിയുടെ അമ്മയും ഭീഷണിപ്പെടുത്തി. ശ്രീയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ നിങ്ങള്‍ തിരികെ വരരുത്. ആരെയെങ്കിലും കൊണ്ട് നിങ്ങളെ ഞാന്‍ കൊല്ലിക്കും” എന്നും അദ്ദേഹം പറയുന്നു. എന്തായാലും സിനിമയുടെ ചിത്രീകരണം ഭംഗിയായി പൂര്‍ത്തിയാവുകയും ശ്രീയും ബച്ചനും സുരക്ഷിതരായി തിരികെ വരികയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക