വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു ഡീ എന്ന് പറഞ്ഞ് മെസേജ് അയക്കും; കൊച്ചുപ്രേമനെ കുറിച്ച് മഞ്ജു പിള്ള

കൊച്ചു പ്രേമന്റെ മരണത്തില്‍ സിനിമാ ലോകവും സീരിയല്‍ ലോകവും പ്രേക്ഷകരുമൊക്കെ ഞെട്ടിയിരിക്കുകയാണ്. ഇന്നലെയായിരുന്നു താരത്തിന്റെ മരണം. 68 കാരനായിരുന്ന കൊച്ചു പ്രേമന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ മരണത്തിന് പിന്നാലെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ചിരിക്കുകയാണ് നടി മഞ്ജു പിള്ള.

കൊച്ചു കൊച്ചു എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നത്. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുവും ആയിട്ട്. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. കൊച്ചു പ്രേമനുമായി താന്‍ തന്റെ അപ്പൂപ്പന്റെ കാര്യങ്ങള്‍ എല്ലാം പറയുമായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്.

ശരിക്കും വീട്ടിലെ ഒരു കാര്‍ണവരെ പോലെയായിരുന്നു അദ്ദേഹം . വല്ലാത്ത ഒരു അടുപ്പമായിരുന്നു. സിനിമാ ബന്ധം എന്നതിനപ്പുറം ഉള്ള ഒരു അടുപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പില്‍ വഴക്കിടുമ്പോള്‍ പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവള്‍ എന്റെ കൊച്ച് അല്ലേ എന്നായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്.

വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് മസേജ് അയക്കുന്നതും പതിവായിരുന്നുവെന്നും മഞ്ജു പിള്ള ഓര്‍ക്കുന്നുണ്ട്. രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടു. എന്നിട്ട് ഡീ ഐ ലവ് യൂ എന്ന് പറഞ്ഞു മെസേജ് അയച്ചുവെന്നും മഞ്ജു പിള്ള പറയുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ പെട്ടന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേട്ടുപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയെന്നാണ് താരം പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക