പ്രേംനസീറിൻറെയും രതീഷിൻറെയും സംവിധാനമോഹം അന്ന് തല്ലിക്കെടുത്തിയത് മമ്മൂട്ടിയോ..?

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരാണ് പ്രേം നസീറും രതീഷും. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇരുവർക്കും സംവിധാന മോഹമുണ്ടായിരുന്നുവെന്നും ആ മോഹം മമ്മൂട്ടി ഇല്ലാതാക്കി എന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകനായ ടി.എസ്.സുരേഷ് ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അ​​ദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. രതീഷിനും പ്രേം നസീറിനും മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ മമ്മൂട്ടി അതിനുള്ള ഡേറ്റ് കൊടുക്കാതെ കബിളിപ്പിച്ചു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്ത് വന്നത് എന്നാൽ ആ വാർത്തകളിൽ സത്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയത്ത് മമ്മൂട്ടിയുടെ ഒപ്പമുള്ള ആളായിരുന്നു താൻ. പ്രേം നസീർ ചോദിച്ചാൽ അങ്ങോട്ട് ഡേറ്റ് കൊടുക്കാൻ തയ്യാറായി നിന്ന വ്യക്തിയാണ് മമ്മൂട്ടി. ആദ്യം ഇക്കാര്യം പറഞ്ഞ് പ്രേം നസീർ വിളിച്ചപ്പോൾ സാർ ഡേറ്റ് പറഞ്ഞാൽ മതി താൻ വന്നോളം എന്നാണ് മമ്മൂട്ടി അദ്ദേഹത്തോട് പറഞ്ഞത്. പിന്നീട് ആ പ്രോജക്ട് നടക്കാതെ പോകുകയായിരുന്നു.

അതുപോലെ രതീഷുമായി നല്ല  സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് മമ്മൂട്ടി. മുന്നേറ്റമായിരുന്നു രതീഷും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. മുന്നേറ്റത്തിൽ നായകനായെത്തിയത് രതീഷ് ആയിരുന്നെങ്കിലും ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്