പ്രേംനസീറിൻറെയും രതീഷിൻറെയും സംവിധാനമോഹം അന്ന് തല്ലിക്കെടുത്തിയത് മമ്മൂട്ടിയോ..?

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരാണ് പ്രേം നസീറും രതീഷും. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇരുവർക്കും സംവിധാന മോഹമുണ്ടായിരുന്നുവെന്നും ആ മോഹം മമ്മൂട്ടി ഇല്ലാതാക്കി എന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകനായ ടി.എസ്.സുരേഷ് ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അ​​ദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. രതീഷിനും പ്രേം നസീറിനും മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ മമ്മൂട്ടി അതിനുള്ള ഡേറ്റ് കൊടുക്കാതെ കബിളിപ്പിച്ചു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്ത് വന്നത് എന്നാൽ ആ വാർത്തകളിൽ സത്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയത്ത് മമ്മൂട്ടിയുടെ ഒപ്പമുള്ള ആളായിരുന്നു താൻ. പ്രേം നസീർ ചോദിച്ചാൽ അങ്ങോട്ട് ഡേറ്റ് കൊടുക്കാൻ തയ്യാറായി നിന്ന വ്യക്തിയാണ് മമ്മൂട്ടി. ആദ്യം ഇക്കാര്യം പറഞ്ഞ് പ്രേം നസീർ വിളിച്ചപ്പോൾ സാർ ഡേറ്റ് പറഞ്ഞാൽ മതി താൻ വന്നോളം എന്നാണ് മമ്മൂട്ടി അദ്ദേഹത്തോട് പറഞ്ഞത്. പിന്നീട് ആ പ്രോജക്ട് നടക്കാതെ പോകുകയായിരുന്നു.

അതുപോലെ രതീഷുമായി നല്ല  സൗഹൃദം സൂക്ഷിച്ച വ്യക്തിയാണ് മമ്മൂട്ടി. മുന്നേറ്റമായിരുന്നു രതീഷും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം. മുന്നേറ്റത്തിൽ നായകനായെത്തിയത് രതീഷ് ആയിരുന്നെങ്കിലും ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക