എന്തിനാണ് പ്രിയദര്‍ശന്‍ ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നത്? മോഹന്‍ലാല്‍ ഷൂട്ടിംഗിന് വരാന്‍ പറഞ്ഞിരുന്നെങ്കിലും സാധിച്ചില്ല: മധു

‘ഓളവും തീരവും’ വീണ്ടും സിനിമയാകുന്നതില്‍ സന്തോഷമുണ്ടെന്ന് നടന്‍ മധു. 1970ല്‍ മധുവിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ ആണ് ഓളവും തീരവും ഒരുക്കിയത്. എംടിയുടെ അതേ തിരക്കഥയില്‍ പ്രിയദര്‍ശനാണ് മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും ഇപ്പോള്‍ ഒരുക്കുന്നത്. മോഹന്‍ലാല്‍ ബാപ്പുട്ടി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് മധു പറയുന്നു.

വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്ലാദമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുമ്പ് ലാല്‍ തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്രീകരണ സ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞു.

എങ്കിലും തനിക്ക് പോവാന്‍ സാധിച്ചില്ല. എന്നാല്‍ പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകന്‍ എന്തിനാണ് ഓളവും തീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസിലാവുന്നില്ല. പി.എന്‍ മേനോന്റെ സംവിധാനത്തില്‍ താന്‍ അഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ.

പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലും ഉള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീടേക്ക് ചെയ്യുമ്പോള്‍ കളറില്‍ തന്നെ എടുക്കണമായിരുന്നു. അമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ കാണുന്ന പ്രേക്ഷകന് ഒരു മാറ്റം ഫീല്‍ ചെയ്യേണ്ടതായിരുന്നു എന്നാണ് മധു മാതൃഭൂമിയോട് പ്രതികരിക്കുന്നത്.

Latest Stories

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ