ചുവരില്‍ ആഞ്ഞടിച്ചാണ് ആ ദേഷ്യം തീര്‍ക്കുന്നത്, സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ക്ക് ഡ്രസ് വാങ്ങി കാത്തിരുന്നാലും വിളിക്കില്ല: ലാലു അലക്‌സ്

തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടിട്ടുണ്ടെന്ന് ലാലു അലക്‌സ്. സ്വപ്‌നം കണ്ടതിനേക്കാള്‍ അവസരങ്ങല്‍ ലഭിച്ചെങ്കിലും അവഗണനകളെ തുടര്‍ന്ന് സിനിമ ഉപേക്ഷിക്കാന്‍ തോന്നിയ നിമിഷം വരെ ഉണ്ടായിരുന്നുവെന്ന് ലാലു അലക്‌സ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി. അവഗണനകള്‍ പലതരത്തിലും ഉണ്ടായിട്ടുണ്ട് താന്‍ അഭിനയിച്ച സിനിമയുടെ നൂറാം ദിന ആഘോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ചിത്രത്തില്‍ നല്ല റോളുകളിലായിരിക്കും താന്‍ അഭിനയിച്ചത്. അതു കൊണ്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ പുതിയ ഡ്രസ്സ് ഒക്കെ വാങ്ങി കാത്തിരുന്നിട്ടുണ്ട്. പക്ഷേ വിളിക്കില്ല. അതൊക്കെ വലിയ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. സിനിമ ഉപേക്ഷിച്ച് പോരണം എന്ന് വരെ തോന്നിയ പോയ നിമിഷവുമുണ്ട്.

ആദ്യ കാലത്ത് സിനിമാ ചിത്രീകരണത്തിനിടയില്‍ തന്നെ പോലുള്ള അഭിനേതാക്കളെ സാവധാനമേ വിളിക്കൂ. പ്രമുഖ താരങ്ങളുടെ രംഗങ്ങളൊക്കെ വേഗം തീര്‍ക്കണം. തിരക്കുള്ള അവരൊക്കെ പോയി കഴിഞ്ഞ് നമ്മുടെ സീന്‍ വരുകയുള്ളൂ. അതുവരെ വെയിലും മഴയും കൊണ്ട് അങ്ങനെ നില്‍ക്കും.

മേക്കപ്പ് ഇന്നത്തെ പോലെ ഒന്നും അല്ല അന്ന്. പലപ്പോഴും വില്ലന്മാര്‍ക്ക് താടി വേണം. താടി വളരുന്നത് വരെയൊന്നും ആരും കാത്തു നില്‍ക്കില്ല. ഒട്ടിക്കലാണ് പരിപാടി. മുഖത്ത് ഒരു ഗം തേക്കും. അപ്പോഴേക്കും പുകച്ചില്‍ തുടങ്ങും. പിന്നെ പാത്രത്തില്‍ കുനുകുനാ അരിഞ്ഞിട്ട് മുടി മേക്കപ്പ്മാന്‍ ഒരു ബ്രഷ് മുക്കി കുത്തി പിടിക്കും.

നീറലും ചൊറിച്ചിലും വിട്ടുമാറില്ല. ഈ താടി വച്ച് വൈകുന്നേരം ഷൂട്ടിന് കാത്തു നില്‍ക്കണം. ചിലപ്പോള്‍ അന്ന് കാണില്ല. എല്ലാം കഴുകി കളഞ്ഞു പിറ്റേന്നു അതുപോലെ തന്നെ ആവര്‍ത്തിക്കും. മൂന്നാല് ദിവസം വരെ ഇങ്ങനെ കാത്തു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ദേഷ്യം വന്നാലും അത് പുറത്ത് കാണിക്കാന്‍ പറ്റില്ല.

ചാന്‍സ് പോവില്ലേ. തിരിച്ചു മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ചുവരില്‍ ആഞ്ഞടിച്ച ആ ദേഷ്യം തീര്‍ക്കും. സിനിമ ഉപേക്ഷിച്ച് മടക്കം എന്ന് തോന്നിയ സാഹചര്യങ്ങളായിരുന്നു അതൊക്കെ. പക്ഷേ അന്ന് പിണങ്ങി പോരാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ലാലു അലക്സ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ