'ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് ഞാനായിട്ട് കേള്‍പ്പിച്ചു'; മാനസികമായി ഉടച്ചു കളഞ്ഞ കമന്റിനെ കുറിച്ച് ജീന്‍ പോളും ലാലും

മാനസികമായി ഏറെ വേദനിപ്പിച്ച കമന്റുകളെ കുറിച്ച് ലാലും മകന്‍ ജീന്‍ പോള്‍ ലാലും. മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളാണ് ലാലിന്റെയും ജീന്‍ പോളിന്റെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സുനാമിയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമകളെ കുറിച്ച് ഒരു പ്രേക്ഷകന്‍ നല്‍കിയ കമന്റ് വലിയ രീതിയില്‍ വിഷമിപ്പിച്ചു എന്ന് ജീന്‍ പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

തന്റെ ആദ്യ സിനിമ ഹണീബി ഹിറ്റ് ആയിരുന്നതിനാല്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ലാലിന്റെ മകന്റെ പടം പോളിച്ചുട്ടാ എന്ന് എല്ലാവരും പറഞ്ഞു. രണ്ടാമത്തെ പടം ഹായ് അയാം ടോണി ഫ്‌ളോപ്പായി, പടം പൊട്ടി. അപ്പോഴാണ് തനിക്ക് ഇതിന്റെ വെയിറ്റ് എന്താണെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ ആളുകള്‍ പറഞ്ഞു തന്തയും മകനും കൂടി ഇറങ്ങിയിരിക്കുകയാണ് പടം നശിപ്പിക്കാന്‍, ഇവനൊക്കെ എന്തു ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ എന്ന്.

എന്നാല്‍ വേറൊരാള്‍ ആയിരുന്നു ഈ പടമെടുത്ത് പൊട്ടിച്ചത് എങ്കില്‍ ആളുകള്‍ പറയും നല്ല മേക്കിംഗ് ആയിരുന്നു അല്ലെങ്കില്‍ ഒരു അറ്റംപ്ന്റ് ആയിരുന്നു കേട്ടോ എന്നൊക്കെ എന്നാണ് ജീന്‍ പോള്‍ പറയുന്നത്. എന്നാല്‍ ജീനിന്റെ ഹായ് അയാം ടോണി നല്ല പടം ആയിരുന്നു എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ലാലിന്റെ വാക്കുകള്‍. പക്ഷേ അന്ന് തങ്ങള്‍ വായിച്ച ഈ കമന്റ് മാനസികമായി ഉടച്ചു കളഞ്ഞു.

ആ ദിവസങ്ങളില്‍ അത് ഭയങ്കരമായി വേദനിപ്പിച്ചു. ലാല്‍ ഇവന്‍ ആര് എന്ന് ചോദിച്ചാല്‍ തനിക്ക് പ്രശ്‌നമില്ല. എന്നാല്‍ അപ്പനും മോനും കൂടി ഇങ്ങനെ ഒരു സംഭവം എന്ന് പറഞ്ഞപ്പോള്‍ താന്‍ അതിനകത്ത് അവനെ കുഴപ്പത്തിലാക്കിയൊ എന്നൊരു ചിന്ത വന്നു. ഇത്രയും കാലമായിട്ട് പപ്പ കേള്‍ക്കാത്ത ചീത്തപ്പേര് താനായിട്ട് കേള്‍പ്പിച്ചു എന്നയി അവന്റെ പ്രശ്‌നം. ഇതൊക്കെ എഴുതി വിടുന്നവര്‍ക്ക് നിസ്സാര പരിപാടിയാണെന്നും ലാല്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി