ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവും: ലക്ഷ്മി പ്രിയ

പ്രിയപ്പെട്ട നിറമുള്ള വേഷം ധരിച്ച് എവിടെ പോയാലും അപകടം ഉണ്ടാവുമെന്ന് നടി ലക്ഷ്മി പ്രിയ. പച്ച ചുരിദാര്‍ ധരിച്ച് പുറത്തേക്ക് പോയാലുള്ള അപകടങ്ങളെ കുറിച്ചാണ് പറയാം നേടാം എന്ന ഷോയില്‍ ലക്ഷ്മി പ്രിയ പറഞ്ഞത്. കറുപ്പ് കളര്‍ കാറ് മാറ്റി വാങ്ങിയതിനെ കുറിച്ചും താരം പറയുന്നുണ്ട്.

തത്തപ്പച്ച കളര്‍ പൊതുവേ ഇഷ്ടമുള്ളതാണ്. പക്ഷേ ആ നിറമുള്ള ചുരിദാര്‍ ധരിച്ച് എവിടെ പോയാലും തനിക്ക് അപകടം ഉണ്ടാവും. ജീവന് കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചെറിയ രീതിയിലാണെങ്കിലും അപകടത്തില്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ആദ്യം കറുപ്പ് നിറമുള്ള കാര്‍ വാങ്ങി.

പിന്നീട് അത് അപകടത്തില്‍ പെട്ടതോടെ വെള്ള നിറമാക്കിയെന്നും നടി പറഞ്ഞു. അതേസമയം, തന്റെ വിവാഹത്തെ കുറിച്ചും അമ്മയെ കുറിച്ചും താരം ഇതേ പരിപാടിയില്‍ വച്ച് തുറന്നു പറഞ്ഞിരുന്നു. പതിനെട്ടാം വയസിലാണ് ലക്ഷ്മി പ്രിയ വിവാഹിതയായത്. സബീന അബ്ദുള്‍ ലത്തീഫ് എന്നായിരുന്നു നടിയുടെ യഥാര്‍ത്ഥ പേര്.

മുഷിഞ്ഞൊരു വസ്ത്രം മാറി കളഞ്ഞ് പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ താന്‍ ഈ നിമിഷം മുതല്‍ സബീന അബ്ദുള്‍ ലത്തീഫ് അല്ല ഇനി മുതല്‍ ലക്ഷ്മി പ്രിയ ആണെന്ന് ആ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ലക്ഷ്മി പ്രിയ വിവാഹത്തെ കുറിച്ച് പറഞ്ഞത്.

പതിനാലാം വയസിലാണ് തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ അറിഞ്ഞത്. തനിക്ക് രണ്ടര വയസ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു എന്നാണ് തന്നോട് പിതാവിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നത് എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്റെ അമ്മയ്ക്ക് തന്നോട് ദേഷ്യമാണെന്നും അന്വേഷിച്ച് ചെന്നപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും താരം പറഞ്ഞിരുന്നു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി