നിങ്ങള്‍ക്ക് എത്ര വയസായി എന്നായിരുന്നു രജനി സാറിന്റെ അടുത്ത ചോദ്യം, തമിഴില്‍ ആര്‍ക്കും തലക്കനമില്ല: കുളപ്പുള്ളി ലീല

അണ്ണാത്തെയില്‍ രജിനികാന്തിനൊപ്പവും മാസ്റ്ററില്‍ വിജയ്‌ക്കൊപ്പവും അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി കുളപ്പുള്ളി ലീല. ചെറിയ ദളപതിയുടെ സെറ്റില്‍ നിന്ന് വലിയ ദളപതിയുടെ സെറ്റിലേക്ക് അതിന് ശേഷം സുന്ദര്‍ സിയുടെ അരണ്‍മനൈ 3-യിലും അഭിനയിച്ചു എന്നൊക്കെ ആരൊക്കെ എഴുതി, അതോടെ മലയാള സിനിമ ലഭിക്കാതെയായെന്ന് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ കുളപ്പുള്ളി ലീല പറയുന്നു.

അണ്ണാത്തെ തനിക്ക് ദേശീയ അവാര്‍ഡാണ്. വിജയിയുടേയും രജിനി സാറിന്റേയും കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. തന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. രജിനി സാറിനൊപ്പം മുത്തുവിലായിരുന്നു 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ അഭിനയിച്ചത്. അന്ന് സാര്‍ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. പിന്നെ ഇപ്പോള്‍ കണ്ടപ്പോള്‍ ആദ്യം വണക്കം എന്നൊക്കെ പറഞ്ഞു.

പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നെ വിളിച്ച് അടുത്തിരുത്തി സംസാരിക്കുകയുണ്ടായി. മുത്തുവില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏതു റോളാണെന്നാണ് ചോദിച്ചത്. താന്‍ അഭിനയിച്ച റോള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഓ അത് നിങ്ങളാണോ എന്നാണ് അദ്ദേഹം ചോദിച്ചത്, ശേഷം നിങ്ങള്‍ക്കെത്ര വയസായെന്നായിരുന്നു അടുത്ത ചോദ്യം.

ഓരോ സീന്‍ ഷൂട്ട് കഴിയുമ്പോഴും അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ലീലയോട് നന്നായി ചെയ്തുവെന്ന് പറയണമെന്ന് സംവിധായകന്‍ ശിവയോട് പറഞ്ഞിട്ടാണ് രജിനി സാര്‍ പോയത്. അംഗീകരിക്കാന്‍ തമിഴന്മാരെ കഴിഞ്ഞേയുള്ളൂ, ഭയങ്കര ബഹുമാനമാണ് അവര്‍ക്ക്. രജിനി സാറിനോടൊപ്പമായിരുന്നു എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്.

തമിഴില്‍ ആര്‍ക്കും ഒട്ടും തലക്കനമില്ല, നല്ല സ്വഭാവമാണ്. തമിഴിലെ ഡയലോഗുകളുടെ അര്‍ത്ഥമൊക്കെ തനിക്ക് പറഞ്ഞു തന്നത് നയന്‍താരയും കീര്‍ത്തി സുരേഷുമൊക്കെയായിരുന്നു. കീര്‍ത്തിയെ തനിക്കാദ്യം മനസ്സിലായില്ല, മേനകയുടെ മോളാണ് എന്നുവന്ന് കീര്‍ത്തി പരിചയപ്പെടുത്തുകയായിരുന്നുവെന്ന് കുളപ്പുള്ളി ലീല പറഞ്ഞു.

Latest Stories

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ